Sunday, April 28, 2024 11:19 pm

പത്തനംതിട്ട കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; റിബലുകള്‍ അങ്കത്തിന് – ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസില്‍ പതിവുപോലെ സീറ്റിനായി ഇത്തവണയും തര്‍ക്കം. ജയിക്കാന്‍ കഴിയുന്ന സീറ്റുകളിലൊക്കെയും അടിയോടടിയാണ്. പല പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്കും ഇതാണ് അവസ്ഥ. പല പഞ്ചായത്തുകളിലും ഘടകകക്ഷികളുമായി സീറ്റ് വിഭജനം പരിഹരിക്കാനാകുന്നില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി തര്‍ക്കമുണ്ട്. നഗരസഭകളിലും ഇതാണ് സ്ഥിതി. പത്രിക നല്‍കുന്നതിന്റെ  അവസാനനിമിഷംവരെ തര്‍ക്കങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.

ഇതിനിടെ റിബലുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. വര്‍ഷങ്ങളായി ജനപ്രതിനിധികളായി തുടരുന്ന പലരും പുതിയ ആളുകള്‍ക്കുവേണ്ടി മാറിക്കൊടുക്കാന്‍ തയ്യാറല്ല. വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ നേതാക്കള്‍ മത്സരിക്കാന്‍ കൂട്ടമായി എത്തിയതാണ് എങ്ങും പ്രശ്നമായത്. ചില വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റികള്‍ തീരുമാനിച്ച സ്ഥാനാര്‍ഥികള്‍പോലും പുറത്തായി. അവിടെ നേതാക്കളുടെ താല്‍പ്പര്യാര്‍ഥം ചിലര്‍ക്ക് സീറ്റ് നല്‍കിയതും പോരിന് ഇടയാക്കികഴിഞ്ഞു. ഭാര്യക്ക് ജില്ല പഞ്ചായത്തിലേക്കും ഭര്‍ത്താവിന് ഗ്രാമപഞ്ചായത്തിലേക്കും സീറ്റ് നല്‍കിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സീറ്റ് മോഹിച്ച്‌ പാര്‍ട്ടി മാറിവന്നവര്‍ക്കും അവസാനം സീറ്റില്ല. അവര്‍ റിബലായി പത്രിക നല്‍കാനും തയാറെടുക്കുന്നു.

ജില്ലാ ആസ്ഥാനത്തെ  പത്തനംതിട്ട നഗരസഭയിലാണ്  തര്‍ക്കങ്ങള്‍ ഏറെയും നടക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്ന് വന്ന രണ്ട് വനിതകള്‍ക്ക് ഇപ്പോള്‍ സീറ്റില്ല. സീറ്റ് മോഹിച്ച്‌ ആര്‍.എസ്.പിയില്‍ ചേര്‍ന്ന ഷൈനി ജോര്‍ജ്, കോണ്‍ഗ്രസില്‍ ചേര്‍ന്ന ആനി സജി എന്നിവര്‍ക്കും സീറ്റ് കിട്ടിയില്ല. ഇവര്‍ക്ക് സീറ്റ് നല്‍കിയാല്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. പത്തോളം വാര്‍ഡുകളില്‍ റിബലുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഏഴാം വാര്‍ഡില്‍ നാലുപേര്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. ഇവിടെ മുന്‍ കൗണ്‍സിലര്‍ സജി കെ.സൈമണും സീറ്റുവേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടാം വാര്‍ഡില്‍ അബ്ദുല്‍കലാം ആസാദും അമീനും സീറ്റിനായി മുന്നോട്ടുവന്നിട്ടുണ്ട്. 14ാം വാര്‍ഡില്‍ കെ.എസ്.യു ജില്ല പ്രസിഡന്റ്  അന്‍സാര്‍ മുഹമ്മദ് മത്സരിക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞതവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍സാര്‍ മുഹമ്മദിന് സീറ്റ് നല്‍കിയിരുന്നില്ല. മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിച്ചാണ് അന്‍സാര്‍ വിജയിച്ചത്. ഇവിടെ കോണ്‍ഗ്രിലെ മറ്റ് രണ്ടുപേര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.

15, 16 വാര്‍ഡുകളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. 16ാം വാര്‍ഡ് കേരള കോണ്‍ഗ്രസിലെ ദീപു ഉമ്മനാണ് നല്‍കിയത്. ഇവിടെ കോണ്‍ഗ്രസിലെ അരവിന്ദാക്ഷന്‍ നായര്‍ റിബലായി മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. 21ാം വാര്‍ഡില്‍ ആമിന ഹൈദ്രാലിയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തിലും വാര്‍ഡില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. 29ാം വാര്‍ഡില്‍ നാലുപേര്‍ സീറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു.

അനില്‍ തോമസ്, കെ.ആര്‍. അജിത്കുമാര്‍, ഏബല്‍ മാത്യു ഇവരെല്ലാം സീറ്റിനായി മത്സരിക്കുന്നു. 32ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍നിന്ന് ആനി സജിയെ കോണ്‍ഗ്രസില്‍ കൊണ്ടുവന്നത് സീറ്റ് നല്‍കാമെന്ന ധാരണയിലായിരുന്നു. ഈ സീറ്റ് ഇപ്പോള്‍ ജോസഫ് വിഭാഗത്തിന് നല്‍കിയതോടെ ആനി സജിയും ഔട്ടായി. പത്തനംതിട്ട നഗരസഭയില്‍ എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

നിരണം, ചെറുകോല്‍, റാന്നി, ഏറത്ത് തുടങ്ങി ഒട്ടുമിക്ക പഞ്ചായത്തുകളിലും സീറ്റിനായി പിടിവലി നടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. അടൂര്‍ നഗരസഭയില്‍ ഡി.സി.സി നേതാക്കള്‍ സീറ്റിനായി പിടിവാശി തുടരുകയാണ്. 15, 24, 26 വാര്‍ഡുകളില്‍ മൂന്ന് ഡി.സി.സി നേതാക്കള്‍ സീറ്റിനായുണ്ട്. ഇതിനിെട ഡി.സി.സി തലത്തില്‍ നടന്ന ചര്‍ച്ചകളിലൂടെയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ എല്‍.ഡി.എഫ് എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...

വർഗീയ ടീച്ചറമ്മ ; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

0
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച്...

ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍തീപ്പിടിത്തം

0
തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര...

ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്തില്ല ; സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നൽകാൻ...

0
ബംഗളുരു : ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് സ്വിഗിയോട്...