കോഴിക്കോട്: പ്രമോദ് കോട്ടൂളി ഉൾപ്പെട്ട പി എസ് സി കോഴക്കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ് അത് പോലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ചോദിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനും പിന്നിൽ. നാളെ നഗരത്തിൽ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. നേതാക്കളുൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ തന്നെയാണ് സമീപകാലത്തായി കോഴിക്കോട്ടെ സിപിഎമ്മിലെ തർക്കങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയത്. പ്രമുഖ നേതാവിന്‍റെ വലം കൈയായ ലോക്കൽ സെക്രട്ടറിയുടെ സാമ്പത്തിക തട്ടിപ്പ് കമ്മറ്റിയിൽ വിശദീകരിക്കാൻ ചെന്ന ജില്ലാ കമ്മറ്റി അംഗത്തിന് നേരെ സമീപകാലത്ത് കൈയേറ്റ ശ്രമമുണ്ടായെങ്കിലും പാർട്ടി നടപടി എടുത്തില്ല. നേതാക്കളിൽ പലരും റിയൽ എസ്റ്റേറ്റും സർക്കാറിനെ സ്വാധീനക്കലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്നാണ് ആക്ഷേപം. പാർട്ടിയ്ക്ക് സമാന്തരമായി നേതാക്കളുൾപ്പെട്ട വലിയ കോക്കസുണ്ടെന്നും അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാണ് അണികൾക്കിടയിലെ ചർച്ച.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1