കൊച്ചി : യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ ജമാൽ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ വൻതോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി കടത്തിയതായി കസ്റ്റംസ്. സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ നൽകിയ ഒക്കറൻസ് റിപ്പോർട്ടിലാണ് ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കറ്റ് വഴി കെയ്റോയിലേക്കു കടത്തിയെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത് എന്നിവരുടെ സഹായത്തോടെയാണിത്. കോൺസുലേറ്റ് ജനറലിന്റെ രഹസ്യപങ്കാളിയാണ് ഖാലിദ് എന്ന് സ്വപ്ന പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കറൻസി കടത്തുന്നത് കസ്റ്റംസ് നിയമത്തിന്റെ 135–-ാംവകുപ്പുപ്രകാരവും വിദേശനാണ്യവിനിമയ ചട്ടപ്രകാരവും ശിക്ഷാർഹമാണ്.