നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ ; വിമർശനങ്ങൾക്ക് മറുപടിയുമായി ആശ നാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയെന്നും മാലിന്യം കുമിഞ്ഞ് കൂടിയെന്നുമുള്ള വിമ‍ശനങ്ങൾക്ക് മറുപടിയുമായി കോ‍ർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിന് പിന്നാലെ സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണം നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യം തകർന്ന് വീണത് കൊണ്ടാണെന്നും മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും,തോടുകളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചെന്നും ആശ നാഥ്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്‍റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിന്‍റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നതെന്ന് ആശ നാഥ് പറഞ്ഞു.

കേരള സർക്കാരിന്‍റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? ഇതിനൊന്നും മറുപടി കാണില്ല. ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂവെന്നും ആശ നാഥ് ഫേസ്ബുക്കിൽ കുറിച്ചു. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നും മന്ത്രി ശിവൻ കുട്ടി വിമ‍ർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയറും, ഡെപ്യൂട്ടി മേയറും സിപിഎമ്മിനും മന്ത്രി ശിവൻകുട്ടിക്കുമെതിരെ രംഗത്ത് വന്നത്. ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം മേയർ വിവി രാജേഷ് പ്രതികരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....