കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക് ; ആരാധനാലയങ്ങൾ അടച്ചു

For full experience, Download our mobile application:
Get it on Google Play

ബഹ്റെെന്‍ : ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. യു.എ.ഇയിൽ വിസാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബഹ്റൈനിൽ 65 വയസുള്ള സ്വദേശിനി ഇന്നലെ കൊവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള തീരുമാനം. ഖത്തറിൽ 38 ഉം ബഹ്റൈനിൽ 17ഉം സൗദിയിൽ 15ഉം കുവൈത്തിൽ 11 ഉം ഒമാനിൽ രണ്ടും പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഗൾഫിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1111 ആയി. ഇതിൽ 439 പേരും ഖത്തറിലാണ്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ്. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. സൗദിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മറ്റും വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകും. വിമാന യാത്രാവിലക്ക് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെളിയിലുള്ള എല്ലാ പൗരൻമാരോടും തിരിച്ചെത്താൻ യു.എ.ഇ ആവശ്യപ്പെട്ടു.

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഒമാൻ വിസയുള്ള പ്രവാസികൾക്ക് വിമാനത്താവളം മുഖേന രാജ്യത്ത് തിരിച്ചെത്താൻ സാധിക്കും. രോഗവ്യാപനം തടയാനുള്ള നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ഖത്തറിൽ നാളെ മുതൽ രണ്ടാഴ്ചക്കാലം പുറമെ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രാജ്യത്തെ പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്. ബഹ്റൈൻ നാളെ മുതൽ വിമാന സർവീസുകൾ പരിമിതപ്പെടുത്തും. വിസ ഓൺ അറൈവൽ സംവിധാനവും നിലയ്ക്കും. ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും സി.ബി.എസ്.ഇ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. യു.എ.ഇയിൽ വിവാഹ പരിപാടികൾക്കും പാർട്ടികൾക്കും വീടുകളിലെ വിരുന്നു സൽക്കാരത്തിനും ഈ മാസം 31 വരെ വിലക്ക് ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി, യു.എ.ഇ, ഖത്തർ എന്നിവ ഉത്തേജക പാക്കേജുകൾക്ക് രൂപം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...