Saturday, July 5, 2025 10:05 am

കുടിയന്മാര്‍ക്ക് ആപ്പ് ; ബെവ്ക്യൂ ആപ്പ് വീണ്ടും വരുന്നു ; മദ്യം ഹോം ഡെലിവറിയും പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് പ്രധാന വരുമാന ശ്രോതസ്സായ മദ്യവില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ ബെവ്ക്യൂ ആപ്പ് സജീവമാക്കാന്‍ ബിവറേജ് കോര്‍പ്പറേഷന്‍. ഈ വര്‍ഷം ജനുവരിയില്‍ കോവിസ്‌ വ്യാപനത്തിന്റെ തോത് കുറഞ്ഞ് സാധാരണ നിലയില്‍ ആയതിനാല്‍ ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബെവ്കോ  എം.ഡി യോഗേഷ് ഗുപ്ത.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്നും കമ്പിനി അറിയിച്ചു. 2020 മേയ് 28ന് പ്ലേ സ്റ്റോറില്‍ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. ആറര ലക്ഷം പേര്‍ ഉപയോഗിച്ചു. ആറര കോടിയോളം ടോക്കണുകള്‍ വിതരണം ചെയ്തു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ബെവ്കോ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതായി സംശയം ; 741 മരണങ്ങള്‍ സംശയനിഴലില്‍

0
അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാരാശുപത്രിയിൽ അനധികൃതമായി നടത്തിയ മരുന്ന് പരീക്ഷണങ്ങൾക്കിരയായ 741 വൃക്കരോഗികളുടെ...

എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേക്ക്‌ നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പള്ളി നടേശന്‍ ; അഡ്വ.സിനിൽ മുണ്ടപ്പള്ളി

0
പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ്...

അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ പ്രധാന റോഡ് അടച്ചു

0
മസ്കറ്റ്: ഒമാനിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ റോഡ് താത്കാലികമായി അടച്ചിടുമെന്ന്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം...