യുഎഇയിലേക്കുള്ള തിരിച്ചുവരവിൽ ആശ്വസിച്ച് പ്രവാസികൾ ; വാക്‌സിനും ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

ഷാർജ : ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് തിരിച്ചുവരാൻ സാഹചര്യമൊരുങ്ങിയതോടെ സന്തോഷത്തിലാണ് പ്രവാസലോകം. യു.എ.ഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചതിനുശേഷം നാട്ടിലെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഇവരിലേറെപേരും ഹ്രസ്വ അവധിക്ക് നാട്ടിലെത്തി മാസങ്ങളായി കുടുങ്ങിപ്പോയവരാണ്.

അത്തരത്തിലുള്ളവരെ സംബന്ധിച്ച് യു.എ.ഇ.യുടെ പുതിയ തീരുമാനം പ്രതീക്ഷയുളവാക്കുന്നതാണ്. കൂടാതെ മക്കളും അച്ഛനമ്മമാരും യു.എ.ഇയിലും നാട്ടിലുമായി പിരിഞ്ഞിരിക്കുന്ന അവസ്ഥയിലുള്ളവർക്കും തീരുമാനം വലിയ ആശ്വാസമാണ്. ഭൂരിഭാഗവും കോവിഡ് വാക്സിനേഷൻ യു.എ.ഇ.യിൽ നിന്നുതന്നെ പൂർത്തീകരിച്ചവരാണ്. ബാക്കിയുള്ളവരിൽ നാട്ടിൽ നിന്നും വാക്സിൻ സ്വീകരിച്ചവരുമുണ്ട്. അതേസമയം ഒട്ടേറെയാളുകളുടെ വിസാ കാലാവധി ഇതിനകം തീർന്നു. അവരുടെ കാര്യത്തിൽ യു.എ.ഇ അനുഭാവപൂർണമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

ജീവനക്കാർ കുറഞ്ഞതിനാൽ യു.എ.ഇയിലെ പല കമ്പനികളും പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. പല റെസ്റ്റോറന്റുകളും മാസങ്ങളായി തൊഴിലാളികളുടെ അഭാവം കാരണം പ്രഭാതഭക്ഷണ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരം തൊഴിൽമേഖലയിലെ പ്രതിസന്ധികളും പ്രവേശന വിലക്ക് തീരുന്നതോടെ അവസാനിക്കും. യു.എ.ഇ.യുടെ വാതിൽ തുറക്കുന്നതോടെ ട്രാവൽ-ടൂർ രംഗത്തും പുതിയ തൊഴിൽ സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. സന്ദർശകവിസയുടെ അനുമതിയിൽ തീരുമാനമായിട്ടില്ലെങ്കിലും ധാരാളം പേർ യു.എ.ഇയിലെത്താൻ കാത്തുനിൽക്കുന്നുണ്ട്.

ഓഗസ്റ്റ് അഞ്ചുമുതൽ ഇന്ത്യ ഉൾപ്പെടെ ആറുരാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ.യിലേക്ക് പ്രവേശനാനുമതി ലഭിച്ചുവെങ്കിലും വിമാനയാത്രാനിരക്ക് ഇതുവരെ തീരുമാനമായിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. ഫലം ലഭിച്ചാൽ മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. അതിനാൽ അഞ്ചിന് വരാൻ ശ്രമിക്കുന്നവരുടെ പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്.

അതിനുള്ളിൽ യാത്രാനിരക്കിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് യു.എ.ഇ.യിലെ ട്രാവൽ ഏജൻസി അധികൃതരും പറയുന്നു. മുമ്പ് ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർക്ക് പുതിയ ടിക്കറ്റിൽ ആദ്യദിവസം യാത്രചെയ്യാനും നിരക്ക് നിശ്ചയിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് പ്രവാസികൾ ഒരുമിച്ച് യാത്രചെയ്യുന്നതിനാൽ ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരാണ് അധികവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...