കൊവിഡ് 19: സുപ്രധാനമായ കർതാപൂർ ഇടനാഴിയും അടച്ചു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : കൊറോണ വെെറസ് പടരുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍താര്‍പൂര്‍ ഇടനാഴി അനിശ്ചിതകാലലത്തേക്ക് അടച്ചു. മാര്‍ച്ച് 16 അര്‍ദ്ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇടനാഴി അടച്ചതോടെ യാത്രക്കാര്‍ക്ക് പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബിലേക്ക് പോകാന്‍ കഴിയില്ല. കൊറോണ വൈറസിന്‍റെ ഒരു കേസ് മാത്രമാണ് പഞ്ചാബ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊറോണ വൈറസ് രോഗം കൂടുതല്‍ പടരാതിരിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 4.1 കിലോമീറ്റര്‍ നീളമുള്ള കര്‍താര്‍പൂര്‍ ഇടനാഴി രണ്ട് പ്രധാന സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്നു. ഇന്ത്യന്‍ ഭാഗത്ത് ദേര ബാബ നാനാക്ക്, പാകിസ്ഥാന്‍ ഭാഗത്ത് കര്‍താര്‍പൂര്‍ ക്ഷേത്രവുമാണുള്ളത്. തീര്‍ഥാടകര്‍ക്കായി ഇടനാഴി അടുത്തിടെ തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ ഭീതിയില്‍ വീണ്ടു അടയ്ക്കുന്നത്.

പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബും ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കര്‍താര്‍പൂരില്‍ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് നാല് കിലോമീറ്റര്‍ നീളമുള്ള തീര്‍ത്ഥാടക പാതയാണ് ഈ ഇടനാഴി.

അതേസമയം വിവിധ അതിര്‍ത്തികളിലെ ഇമിഗ്രേഷന്‍ ലാന്‍ഡ് ചെക്ക് പോസ്റ്റുകളിലൂടെയുള്ള നീക്കങ്ങളും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്നു. മാത്രമല്ല, പ്രസിദ്ധമായ അട്ടാരി-വാഗാ അതിര്‍ത്തിയും അടച്ചിരുന്നു. അതായത് ഈ അതിര്‍ത്തിയിലൂടെ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. എന്നിരുന്നാലും, അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യക്കാര്‍ക്ക് അവരുടെ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് മടങ്ങാം.

ചില നിര്‍ദ്ദിഷ്ട അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നുണ്ട്. എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 20 ചെക്ക്‌പോസ്റ്റുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍ മൂന്ന് ചെക്ക്‌പോസ്റ്റുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്, അവയില്‍ രണ്ടെണ്ണം ബംഗ്ലാദേശിനൊപ്പവും ഒന്ന് ഭൂട്ടാനിലുമാണ്. പശ്ചിമ ബംഗാളില്‍ ഒന്‍പത് ചെക്ക്‌പോസ്റ്റുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്. അതില്‍ ഏഴ് ബംഗ്ലാദേശിനൊപ്പം, ഒന്ന് ഭൂട്ടാനിലും ഒന്ന് നേപ്പാളിലുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...