നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കാന്‍ തയ്യാറെടുത്ത് സി പി ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി പി എമ്മിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കാന്‍ തയ്യാറെടുത്ത് സി പി ഐ. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച്‌ വിജയിച്ച ഫോര്‍മുല നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് പാര്‍ട്ടി നീക്കം. ഇതുസംബന്ധിച്ചുളള അനൗദ്യോഗിക ചര്‍ച്ചകള്‍ സി പി ഐയില്‍ തുടങ്ങി.

മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്തുമെന്നാണ് സി.പി.ഐ നേതാക്കള്‍ നല്‍കുന്ന സൂചന. സി പി ഐയുടെ നിയമസഭയിലെ പ്രമുഖ നേതാക്കളായ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, വി എസ് സുനില്‍കുമാര്‍, ബിജിമോള്‍, തിലോത്തമന്‍, കെ രാജു തുടങ്ങിയവരൊക്കെ മൂന്ന് ടേം പൂര്‍ത്തിയാക്കുന്നവരാണ്. ഇതോടെ ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളിലും പുതുമുഖങ്ങള്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

പുതിയ നയം നടപ്പായാല്‍ നിലവിലെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരന്‍ ഒഴിച്ച്‌ ബാക്കി മൂന്ന് സി പി ഐ മന്ത്രിമാര്‍‌ക്കും മത്സരിക്കാനാകില്ല. തൃശൂരില്‍ സുനില്‍കുമാറിനെ മാറ്റി പരീക്ഷിച്ചാല്‍ വിജയിക്കുമോയെന്ന സംശയം പാര്‍ട്ടിക്കുണ്ട്. നെടുമങ്ങാട്ട് സി ദിവാകരനെ മാറ്റി പരീക്ഷിക്കുന്നതും തിരിച്ചടിയാകുമോയെന്നാണ് ഭയം. അതേസമയം പൊതുനയം വന്നാല്‍ ഇവരുടെ കാര്യത്തിലും വേര്‍തിരിവുണ്ടാകില്ലെന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.

ഇ ചന്ദ്രശേഖരന്‍ അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഭൂരിപക്ഷം എം എല്‍ എമാരും ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തിലും ഉറപ്പ് പറയാന്‍ സി പി ഐ തയ്യാറായിട്ടില്ല. ശുഭേഷ് സുധാകര്‍, ജിസ്‌മോന്‍, സജിലാല്‍, മഹേഷ് കക്കത്ത് തുടങ്ങി വലിയൊരു പുതുനിര പാര്‍ട്ടിയെ നയിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.

പി.വസന്തം, ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ച‍ര്‍‍ച്ചകളില്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. പി. പ്രസാദ്, ചിഞ്ചുറാണി അടക്കമുളള നേതാക്കള്‍ക്കും സീറ്റ് നല്‍കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സി പി ഐ നേതൃത്വത്തിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...