അപു ജോൺ ജോസഫിന്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പ്രചരണ ബോർഡുകളും പ്രചരണ വാഹനവും നശിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച്, പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. പരാജയ ഭീതിയിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് യുഡിഎഫ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എല്ലാ സ്ഥാനാർത്ഥികളുടെയും ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കിയത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് മാത്രം ഇളവ് നൽകി പരിശോധനയിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് എൽഡിഎഫ് ആരോപണം. ചട്ടവിരുദ്ധമായി യുഡിഎഫ് തയ്യാറാക്കിയ ഫ്ലക്സ് ബോർഡുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സിപിഎം ആരോപിക്കുന്നു.

പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദമല്ലാത്ത (നോൺ – ഗ്രീൻ) ഫ്ലക്സ് ബോർഡുകൾ ചെയ്യുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും പക്ഷപാതം കാണിക്കുന്നുവെന്നും യുഡിഎഫിനെ സഹായിക്കുന്നുവെന്നും ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തിയിരുന്നു. ചട്ടവിരുദ്ധമായ ഇത്തരം ബോർഡുകൾ അധികൃതർ നീക്കം ചെയ്യുന്നതിനെ രാഷ്ട്രീയ അതിക്രമമായി യുഡിഎഫ് ചിത്രീകരിക്കുകയാണെന്നാണ് എൽഡിഎഫ് വാദം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിൽ അടിമുടി അഴിച്ചുപണി ; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം....

പാർട്ടി ഇടപെട്ടതായി സൂചന ; അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്

0
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ പി.എസ്.സി. നടത്തിയ അസിസ്റ്റന്റ്...

അഗ്നിപഥ് : നാലുവർഷത്തെ കാലാവധി അവസാനിച്ചാൽ കൂടുതൽ പേരെ നിലനിർത്താൻ തീരുമാനിച്ച് സേന

0
ന്യൂഡൽഹി : അഗ്നിവീർ പദ്ധതി പ്രകാരം നാല് വർഷത്തെ സേവന കാലാവധി...

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ വെല്ലുവിളിയുമായി രംഗത്ത്

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ...