Sunday, April 20, 2025 4:39 pm

കണ്ണൂരിൽ വിമത സി.പി.എം നേതാവിന് വധഭീഷണി ; 102 വെട്ടേറ്റ് കൊല്ലപ്പെടുമെന്ന്

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : തളിപ്പറമ്പിലെ സി.പി.എമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായി വിമത നേതാവ് കോമത്ത് മുരളീധരനെയും മകനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. തളിപ്പറമ്പ് സഖാക്കൾ എന്ന പേരിലാണ് മുരളീധരന് തപാൽവഴി വീട്ടിലേക്ക് രണ്ട് കത്തുകൾ ലഭിച്ചത്. ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്നേ നിന്നെയും നി‍ന്‍റെ മകൻ അമലിനെയും ഏത് വിധേനെയും കൊല്ലുമെന്നാണ് ഭീഷണി.

കൂടാതെ ടി.പിയെ 51 വെട്ടിയെങ്കിൽ 102 വെട്ടണമെന്ന് പറയുന്ന രീതിയിലും കത്ത് ലഭിച്ചു. സംഭവത്തിൽ തളിപ്പറമ്പ് ഡി.വൈ.എസ്.പി മുമ്പാകെ മുരളീധരൻ പരാതി നൽകി. ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്നേ നിന്നെയും നിന്റെ മകൻ അമലിനേയും ഏത് വിധേനേയും കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തോടുള്ള കടമ പൂർത്തീകരിക്കും. രക്ഷാപ്പെടാമെങ്കിൽ രക്ഷപ്പെട്ടോളൂ. ഇത് ധീര രക്തസാക്ഷികൾ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തി‍െൻറ താക്കീതാണ്. തളിപ്പറമ്പ് സഖാക്കളുടെ പേരിൽ കവറിൽ അയച്ച കത്തിലുള്ളത് ഇങ്ങനെയാണ്.

ഇൻലൻറിൽ അയച്ച മറ്റൊരു കത്തിൽ ശ്രീ മുരളീധരൻ കോമത്ത് എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. നിർത്തിക്കൊള്ളുക ആർക്കുവേണ്ടി ബലിയാടാകുന്നു. ലോകം നന്നാക്കാൻ നിങ്ങൾക്കോ എനിക്കോ ആകില്ല. ടിപിയെ 51 വെട്ടിയെങ്കിൽ ഇവനെ 102 എന്നാണ് ഭീഷണി കലർന്ന രണ്ടാമത്തെ കത്ത്. ഒക്ടോബർ 23ന് അയച്ച ഒരു കത്ത് അഞ്ച് ദിവസം മുമ്പാണ് മുരളീധരന് ലഭിച്ചത്.

വധിക്കുമെന്ന് ഭീക്ഷണിയുള്ള രണ്ടാമത്തെ കത്ത് തിങ്കളാഴ്ച രാവിലെയും ലഭിച്ചു. പോലീസ് ഇത് അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയതായി അറിയുന്നു. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് കോമത്ത് അനുകൂലികൾ ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെയും സിപിഎം തളിപ്പറമ്പ് നേതൃത്വത്തിനെതിരെയും പോസ്റ്ററുകളും ശക്തിപ്രകടനവും നടത്തിയത്.

വിശദീകരണം നൽകാതായതോടെ കോമത്ത് അടക്കം ആറ് പേർക്കെതിരെ നടപടി ശിപാർശയും ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായി. അതിനിടെ ഇവർ റെസിഡൻസ് അസോസിയേഷൻ രൂപവത്കരിച്ച് ലഘുലേഖകൾ വിതരണം ചെയ്ത് പാർട്ടി ഗ്രാമത്തിൽ 300ലധികം പേരെ പങ്കെടുപ്പിച്ച് പാർട്ടി അനുഭാവിയായ എം.ഷൈജുവിന്റെ അനുസ്മരണവും ഞായറാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയ സമ്മേളനത്തിന് മുമ്പ് മുരളീധരനെയും മകൻ അമലിനെയും വെട്ടിക്കൊല്ലും എന്ന ഭീഷണിയടങ്ങിയ കത്ത് വീട്ടിൽ ലഭിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു ; ഭക്ഷണശാല അടച്ചുപൂട്ടി

0
തിരുവനന്തപുരം: മണക്കാട് പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക്...

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...

വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്

0
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ...