കെ.എം ഷാജഹാന് സിപിഎം വധഭീഷണി ; ചെയ്യാനുള്ളത് ചെയ്യും മരണത്തെ ഭയക്കുന്നില്ലെന്ന് ഷാജഹാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എസ് അച്ചുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ എം ഷാജഹാന് സിപിഎം വധഭീഷണി.

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് മരണപ്പെട്ടതിന് ശേഷം നിരവധി ആളുകള്‍ എന്റെ ജീവനെ സംബന്ധിച്ചുള്ള ആശങ്കയുമായി വിളിക്കുന്നുണ്ട്. അവരോടെല്ലാം ഒന്നേ പറയാനുള്ളു, ആരൊക്കെ എന്തൊക്കെ ഭീഷണി മുഴക്കിയാലും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്  തനിക്ക് വന്ന വധഭീഷണികളെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും മറ്റ് വേണ്ടപ്പെട്ടവര്‍ക്കും ഒരു പരാതി നല്‍കിയിരിന്നു. അതില്‍ ഇതുവരെ നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല അത് ഇതുവരെ അനക്കിയിട്ട് പോലും ഇല്ല – ഷാജഹാന്‍ പറയുന്നു.

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം വഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനായ താന്‍ കൊല്ലപ്പെടും എന്ന് പറയുന്നത് തന്നെ സിപിഎം പാര്‍ട്ടി നേരിടുന്ന ജീര്‍ണ്ണതയെയാണ് വ്യക്തമാക്കുന്നത്. എന്നെ കൊല്ലുമോ ഇല്ലയോ എന്ന ആശങ്ക തനിക്കില്ല. അതുകൊണ്ട് ഒരിഞ്ച് പോലും ഇപ്പോള്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടു പോകില്ല. ഇന്നലെ വരെ എങ്ങനെയാണോ ഞാന്‍ ജീവിച്ചത് അതുപോലെ നാളെയും ജീവിക്കും. ഇത്രയും കാലം ജീവിച്ചിരിക്കും എന്ന് ആര്‍ക്കും ഉറപ്പ് പറയാനൊന്നും ആവില്ലല്ലോയെന്ന്  ഷാജഹാന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്നത് വരെ അഴിമതിക്കും അനീതിക്കും എതിരെ പോരാടിക്കൊണ്ടിരിക്കും.

തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെന്നും തന്നെ അന്യായമായി തടവില്‍ ഇട്ട സമയത്തെ അനുഭവം ചൂണ്ടിക്കാട്ടി ഷാജഹാന്‍ പറഞ്ഞു. കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി തന്റെ  അമ്മയുടെ പിന്നില്‍ അണിനിരന്നത് കൊണ്ടാണ് 8 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് വിടേണ്ടി വന്നത് എന്ന് ഷാജഹാന്‍ പറഞ്ഞു. ഇന്ന് പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ  വലിയ തോതിലുള്ള പിന്തുണ തനിക്കുണ്ട്. അതു കൊണ്ട് ജീവിച്ചിരിക്കുന്നത് വരെ അഴിമതിക്കും അനീതിക്കും എതിരായുള്ള പോരാട്ടങ്ങള്‍ തുടരും. തന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന നല്‍കുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും ഷാജഹാന്‍ പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...