കോയിപ്രം പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവ് ; ചോദ്യം ചെയ്ത തൊഴിലാളിക്ക്‌ മര്‍ദ്ദനം 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ബിസിനസ്സ് നടത്തുന്ന വെണ്ണിക്കുളം സ്വദേശി ഹബീബിൻ്റെ ഡിപ്പോയില്‍ എത്തിയ സി.പി.എം പ്രാദേശിക നേതാവ് ജീവനക്കാരനെ മർദ്ദിച്ചു. സ്ഥിരമായി പിരിവിനെത്തുന്ന പ്രാദേശിക നേതാവിനെ തൊഴിലാളി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. കോയിപ്രം പഞ്ചായത്തിൽ ഐരാക്കാവിലെ സി.പി.എം പ്രാദേശിക നേതാവ് ജെയ്സൻ ജോസാണ്  ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ഡിപ്പോയിൽഎത്തിയത്.

ഐരാക്കാവിലെ സമ്മേളനം കഴിഞ്ഞ 19 ന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സമ്മേളനത്തിൻ്റെ പേരിൽ അയ്യായിരം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. തടി കയറ്റിവന്ന വണ്ടി തടയുകയും തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു സംബന്ധിച്ച് ഹബീബ് കോയിപ്രം പോലീസില്‍ പരാതി നൽകി. ഇയാൾ സ്ഥിരമായി പലരേയും ഭീഷണി പ്പെടുത്തി പണം വാങ്ങാറുണ്ടെന്ന് നട്ടുകാരും പറയുന്നു. ചോദിക്കുന്ന പൈസ തന്നില്ലെങ്കിൽ കച്ചവടം നടത്തിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

അടി കിട്ടിയ തൊഴിലാളിയും ഇടതുപക്ഷതൊഴിലാളി സംഘടനിയില്‍ പെട്ടയാളാണ്. ഇതു സംബന്ധിച്ച് ഹബീബ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇയാൾ തടിഡിപ്പോയില്‍ കയറി റസിപ്റ്റ് കൊടുക്കാതെ പൈസ വാങ്ങിയിരുന്നു. നിലവിൽ ഇയാൾ ഡി.വൈ.എഫ്.ഐ പുല്ലാട് മേഘലാ കമ്മിറ്റി ട്രഷറർ കൂടിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...