സിപിഎമ്മിന് ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നഷ്ടമായി ; ചിഹ്നവും നഷ്ടമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മികച്ച വിജയം നേടിയെങ്കിലും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ട് സിപിഎം. തെരഞ്ഞെടുപ്പില്‍ ബംഗാളിലെ കനത്ത തോല്‍വിയാണ് കാരണം. ദേശീയപാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത് സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞകൊല്ലം തന്നെ സിപിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിക്ക് ദേശീയ സ്വഭാവം ഉള്ളതിനാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പു വരെ പദവി നിലനിര്‍ത്തണമെന്ന് കമ്മീഷനോട് സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍സിപിക്കും ബി.എസ്.പി  ക്കും കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ദേശീയ പദവി നഷ്ടപ്പെട്ടിരുന്നു.

ബംഗാളിലെ സംപൂജ്യം കൊണ്ട് സിപിഎം ദേശീയ പാര്‍ട്ടിയല്ലാതാകും. ദേശീയപദവി പോയാല്‍ പല ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും പദവികളും പോകും. ദേശീയതലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും പോകും. സംസ്ഥാനങ്ങളില്‍ സ്വതന്ത്രരുടെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും

ലോക്‌സഭയില്‍ 2% സീറ്റ് (11 എണ്ണം) നേടുക, നാല് സംസ്ഥാനങ്ങളില്‍ 6% വോട്ട് കൂടാതെ 4 ലോകസഭ സീറ്റ് നേടുക, നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി. 8% വോട്ട് നാല് സംസ്ഥാനങ്ങളില്‍ കിട്ടുക. എന്നിവയാണ് ഇന്ത്യയില്‍ ദേശീയപാര്‍ട്ടി പദവി ലഭിക്കാനുള്ള പ്രധാന നിബന്ധനകള്‍. ലോക്‌സഭയില്‍ 3 സീറ്റ് മാത്രമേ ഉള്ളു അതുകൊണ്ട് ഒന്നും രണ്ടും നിബന്ധനകളില്‍ പെടുന്നില്ല. കേരളം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം 8% താഴെയുള്ളു വോട്ട് ശതമാനം, അതുകൊണ്ട് നിബന്ധന നാല് ബാധകമല്ല.

കേരളം, തമിഴ്‌നാട്, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പദവി ഉള്ളതുകൊണ്ട് മാത്രമാണ് 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം പദവി പോകാതെ രക്ഷപെട്ടു നിന്നത്. ബംഗാള്‍ ഇലക്ഷനില്‍ പൂജ്യമായതോടുകൂടി അവിടുത്തെ സംസ്ഥാന പദവി പോയി. താമസിയാതെ ദേശീയ പദവിയും പോകും.

1996 ലും അന്നുള്ള നിയമം അനിസരിച്ച്‌ സിപിഎമ്മിന് ദേശീയ പദവി നഷ്ടപ്പെടേണ്ടതായിരുന്നു. പ്രധാനമന്ത്രി വാജ്‌പേയി നിയമത്തില്‍ ഇളവു നല്‍കുകയായിരുന്നു. മാറ്റം വരുത്തിയ നിബന്ധനകള്‍ പ്രകാരവും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറും. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഒരു സീറ്റും നേടാതെ സംസ്ഥാന പദവി നഷ്ടപ്പെട്ടപ്പോഴും ദേശീയ പദവി പോകേണ്ടതായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...