ചുങ്കപ്പാറ: പാതി നോമ്പ് ആരംഭിച്ചതോടെ കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം. രാപകലില്ലാതെ വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ യേശുവിന്റെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് വിശുദ്ധ കുരിശിന്റെ വഴിയിലൂടെ മല ചവിട്ടുന്നു. വൈകുന്നേരങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ പള്ളികളിലെ വൈദികർ മലമുകളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഈ തീർത്ഥാടനത്തെ വ്യത്യസ്തമാക്കുന്നത് മല ചവിട്ടി തിരികെ വരുന്ന എല്ലാ വിശ്വാസികൾക്കും നേർച്ച കഞ്ഞി ലഭ്യമാണ് എന്നുള്ളതാണ്.
അടിവാരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ജോസ് പാറക്കത്തോട്ടം, ജോസ് മാത്യു മുണ്ടാട്ടു ചുണ്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ ഫുഡ് കമ്മറ്റി പ്രവർത്തിക്കുന്നു. തീർത്ഥാടക കമ്മിറ്റി ഡയറക്ടർ ഫാദർ മോബൻ ചൂരവടി, നിർമ്മലപുരം സെൻമേരിസ് പള്ളി വികാരി ഫാദർ സിജോ കാച്ചാങ്കോട് എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നു.






























