ദില്ലി : കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ഞെട്ടിച്ചിരിക്കെ സഹായം ലഭ്യമാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. കമ്പനികൾക്ക് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നാണ് ഉത്തരവ്.
മെഡിക്കൽ ഓക്സിജൻ ജനറേഷൻ, സ്റ്റോറേജ് പ്ലാന്റുകൾ, ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ നിർമ്മാണവും വിതരണവും, വെന്റിലേറ്റർ, സിലിണ്ടർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം സിഎസ്ആർ പദ്ധതിയുടെ ഭാഗമാക്കി കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിറക്കി.