റാന്നി : മാമ്മുക്ക് ജംഗ്ഷനിലെ തണൽ മരം മുറിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. സംസ്ഥാന പാതക്ക് സമീപം നിന്നിരുന്ന സാമാന്യം വലിയ മരമാണ് മുറിച്ച് നീക്കുന്നത്. കഴിഞ്ഞ പ്രകൃതി ക്ഷോഭ കാലത്ത് റോഡിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് സർക്കാർ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നല്കിയിരുന്നു. അതിൻ പ്രകാരം മരം മുറിക്കുവാൻ പഞ്ചായത്ത് കെ.എസ്.റ്റി. പിക്ക് കത്ത് നല്കിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ രണ്ടു ദിവസമായി മാമുക്ക് ജംഗഷനിൽ നിന്നും അങ്ങാടി പേട്ട ഭാഗത്തേക്ക് റോഡ് ഗതാഗതം തടഞ്ഞാണ് മരംമുറിക്കുന്ന ജോലികൾ തുടർന്നത്. ആ ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ ബൈപ്പാസ് വഴി തിരിച്ചു വിട്ടിരുന്നു. വർഷങ്ങളായി മാമുക്ക് ജംഗ്ഷനിൽ യാത്രക്കാർക്ക് തണലേകിയ മരം ഇനി ഓർമ്മ മാത്രമാകും. വനവൽക്കരണത്തിൻ്റെ ഭാഗമായി വനംവകുപ്പ് റോഡരുകിൽ തണൽ മരം വെച്ചു പിടിപ്പിച്ചതിൻ്റെ ഭാഗമായി നട്ടുപിടിപ്പിരുന്ന മരമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ഇരുപത് വർഷങ്ങളായി നില്‍ക്കുന്ന മരം വളർന്ന് പന്തലിച്ചിരുന്നു.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പണികൾ ഇന്നു കൂടി കഴിഞ്ഞാൽ പൂർത്തികരിക്കുമെന്നാണ് നിഗമനം.