ആർ.സി.സി.യിലെ സൈബർ ആക്രമണം ; പിന്നിൽ റഷ്യൻ ഹാക്കർമാരെന്ന് സംശയം, അന്വേഷണം ഊർജിതമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ സോഫ്റ്റ്‌വേർ ഹാക്ക് ചെയ്തത് റഷ്യൻ ഹാക്കർമാരെന്ന് നിഗമനം. അന്വേഷണഘട്ടത്തിൽ റഷ്യയിൽനിന്നു സംശയകരമായ ലിങ്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആർ.സി.സി.യിലുള്ള 140 കംപ്യൂട്ടറുകൾ പരിശോധനയ്ക്കെടുത്തിരുന്നു. നിലവിൽ അന്വേഷണത്തിനുവേണ്ടി ഒരു സിസ്റ്റം മാത്രം മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ 28-നാണ് സെന്ററിലെ റേഡിയോളജി വിഭാഗത്തിലെ സോഫ്റ്റ്‌വേർ ഹാക്ക് ചെയ്തത്. ഇതോടെ റേഡിയേഷൻ നിർത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. എന്നാൽ, രോഗികളുടെ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ല. ഡേറ്റകൾ മറ്റൊരു ഹാർഡ് ഡിസ്കിൽ അധികൃതർ സൂക്ഷിച്ചിരുന്നു. ദിവസം അഞ്ഞൂറിലധികം രോഗികളാണ് ആർ.സി.സി.യിൽ റേഡിയേഷനു മാത്രമായെത്തുന്നത്.

ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജി ഫലങ്ങൾ സൂക്ഷിച്ചിരിക്കുന്ന സർവറുകളാണ് ഹാക്കർമാർ ആക്രമിച്ചത്. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും സൈബർസെല്ലും ചേർന്ന് ഡേറ്റ വീണ്ടെടുത്തിരുന്നു. ഏകദേശം 20 ലക്ഷത്തിലധികംപേരുടെ ആരോഗ്യവിവരങ്ങളടങ്ങിയ സർവറുകളാണ് ഹാക്ക് ചെയ്തത്.ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് വഴിയായിരുന്നു ഹാക്കിങ് നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...