സൈബര്‍ കുറ്റകൃത്യങ്ങള്‍ ; കര്‍ണാടകയില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യം വഴി സംസ്ഥാനത്ത് പ്രതിദിനം ശരാശരി 1 കോടി രൂപയോളം നഷ്ടമുണ്ടാകുന്നുവെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടത്തിന്റെ തോത് കണക്കിലെടുത്താണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റില്‍ രണ്ട് സൈബര്‍ സുരക്ഷാ ഫോറന്‍സിക് ലാബുകളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശിവമോഗയിലും തുംകുരുവിലുമാണ് ലാബുകള്‍ വരുന്നത്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സൈബര്‍ സുരക്ഷാ ലാബുള്ളത്.

ഇന്ത്യയുടെ ഐടി ഹബാണ് ബംഗളൂരു. എന്നാല്‍ കര്‍ണാടക സൈബര്‍ കുറ്റകൃത്യങ്ങളാല്‍ വലയുകയാണ്, 2022-ല്‍ ഓരോ ദിവസവും ശരാശരി 1 കോടി രൂപ വ്യക്തികള്‍ വഴി നഷ്ടപ്പെടുന്നുവെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റവാളികളാല്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച മേഖലകളില്‍ ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവയാണ് മുന്നില്‍. കര്‍ണാടക ആഭ്യന്തരവകുപ്പ് സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...