ന്യൂഡല്‍ഹി : ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭൂവുടമയുടെ സഹോദരൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിൽ നരേല എന്ന സ്ഥലത്ത് ഓഗസ്റ്റ് 23 നാണ് പെൺകുട്ടികൊല്ലപ്പെട്ടത്. ഭൂവുടമയുടെ സഹോദരന്റെ വീട്ടിൽ ജോലിക്ക് നിർത്തിയതായിരുന്നു 13 വയസ്സുള്ള പെൺകുട്ടിയെ. ഗരുഗ്രാമിലായിരുന്നു പെൺകുട്ടി ജോലിചെയ്തിരുന്നത്. 23ാം തിയതി പെൺകുട്ടിമരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുതദേഹം പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.
ഉടൻ സംസ്കരിക്കണമെന്ന് ഭൂവുടമയുടെ സഹോദരൻ നിർബന്ധം പിടിച്ചു. ഇതിൽ സംശയം തോന്നിയ പെൺകുട്ടിയുടെ പിതാവ് പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.