Wednesday, April 30, 2025 12:29 pm

മുംതാസ് അലിയുടെ മരണം ; സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയിലിങ്‌ , ദമ്പതിമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മംഗളൂരു സിറ്റി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൃഷ്ണപുര സൂറത്ത്കല്‍ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് ഷുഹൈബുമാണ് അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍, മംഗളൂരു നോര്‍ത്ത് സബ്-ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകാന്തും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു. മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ് ആദ്യമേ പറഞ്ഞിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ കൂടിയാണ് മുംതാസ് അലി. ഒക്ടോബര്‍ ആറാം തീയതി ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേല്‍ ദേശീയ പാത 66-ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു.

സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് അലിയ്ക്കായി പുഴയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്. ഒക്ടോബര്‍ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സംഘത്തിന്റെ തുടര്‍ച്ചയായ ബ്ലാക്ക്മെയിലിങ്ങിനും പണം തട്ടിയെടുക്കലിനും ഒടുവിലാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആദ്യംമുതലേ ആരോപണം ഉന്നയിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സത്യസന്ധതയ്ക്ക് പേരുകേട്ട അശോക് ഖേംക ഐഎഎസ് വിരമിക്കുന്നു

0
മുംബൈ: 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 57 സ്ഥലംമാറ്റങ്ങള്‍ നേരിട്ട സത്യസന്ധതയ്ക്ക്...

ചിറ്റിലപ്പാടത്തെ കർഷകർക്ക് കളം കയറാനുള്ള സ്ഥലം കാടും പുല്ലും വെട്ടി വൃത്തിയാക്കി

0
പന്തളം : ചിറ്റിലപ്പാടത്തെ കർഷകർക്ക് കളം കയറാനുള്ള സ്ഥലം കാടും...

കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്

0
അമ്പലപ്പുഴ : യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ കനിവിനെ...

തിരൂരങ്ങാടിയിൽ 17-കാരിക്ക് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂര മർദ്ദനം

0
മലപ്പുറം: തിരൂരങ്ങാടിയിൽ 17-കാരിക്ക് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂര മർദ്ദനമെന്ന് പരാതി. കുടുംബ...