തെക്കൻ പെറുവിലെ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി. ഊർജ, ഖനി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2000-ന് ശേഷം ഉണ്ടകുന്ന ഏറ്റവും വലിയ ഖനന അപകടമാണിത്. ശനിയാഴ്ച പുലർച്ചെ അരെക്വിപ മേഖലയിലെ ‘ലാ എസ്പറൻസ’ ഖനിയിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. 30 സ്പെഷ്യലിസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കൂടുതൽ പേരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ‘യാനക്വിഹുവ’ എന്ന ചെറുകിട സ്ഥാപനമാണ് ഖനി നടത്തുന്നത്. പെറു ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിർമ്മാതാക്കളിൽ ഒന്നാണ്, പ്രതിവർഷം 100 ടണ്ണിലധികം ഖനനം ചെയ്യുന്നു(ലോകത്തെ മൊത്തം വാർഷിക വിതരണത്തിന്റെ ഏകദേശം 4%). 2002-ൽ പെറുവിലെ വിവിധ ഖനന അപകടങ്ങളിൽ 73 പേരാണ് കൊല്ലപ്പെട്ടത്. 2022-ൽ 38 പേർ കൊല്ലപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































