കവിയൂർ : ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വെകിട്ട് 6.30-ന് ആനക്കൊട്ടിൽ സമർപ്പണം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ നിർവഹിക്കും. ഏഴിന് തിരുവാതിര. 26-ന് രാവിലെ 7.15-നും 7.50-നും മധ്യേ പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരി ഉത്സവത്തിന് കൊടിയേറ്റും. രാത്രി എട്ടിന് മെഗാതിരുവാതിര, 27-ന് രാത്രി എട്ടിന് കളമെഴുത്തുംപാട്ടും 9.30-ന് നൃത്തനൃത്യം, 28-ന് രാത്രി എട്ടിന് ഭജന, 29-ന് രാത്രി 8.30-ന് ഭജൻസ്, 30-ന് രാത്രി 8.30-ന് മ്യൂസിക്കൽ നൈറ്റ്, 31-ന് രാത്രി 8.30-ന് തിരുവാതിര, 8.45-ന് കോൽക്കളി, ഒന്നിന്, പടയണി ഒന്നാംദിവസം. രാത്രി ഒൻപതിന് കുറത്തി, അന്തരയക്ഷി, പിള്ളതീനികാളി തുടങ്ങിയ കോലങ്ങൾ എഴുന്നള്ളും. രാവിലെ 11-ന് ഉത്സവബലി വിളക്ക്‌വെപ്പ്, രാത്രി 7.45-ന് ആദരണസഭ, രണ്ടിന്, പടയണി രണ്ടാംദിവസം.
രാവിലെ ഒൻപതിന് നൂറ്റൊന്നുകലം വഴിപാട്, വൈകിട്ട് 7.45-ന് കോലങ്ങളുടെ എടുത്തുവരവ്, 101 പാള ഭൈരവി, അരക്കി, നിണഭൈരവി, കാലൻകോലം തുടങ്ങിയവ എഴുന്നള്ളും. മൂന്നിന് രാവിലെ ഒൻപതിന് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർക്കൂത്ത് 12.30-ന് ഉത്സവബലിദർശനം, വൈകിട്ട് ആറിന് ശ്രീഭദ്രപടയണി സംഘത്തിന്റെ കവിയൂർ വേലകളി, രാത്രി എട്ടിന് സേവ, 10-ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11.30-ന് ഗാനസന്ധ്യ, നാലിന് 12-ന് ആറാട്ടുസദ്യ, വൈകിട്ട് 5.30 പാറപ്പുഴക്കടവിലേക്ക് ആറാട്ടെഴുന്നള്ളത്ത്, 9.30-ന് നൃത്തസംഗീതനാടകം.





























