ദേവസ്വം ബോർഡ് നിയമന വിവാദം ; ആരോപണവിധേയർക്ക് സ്ഥാനചലനം ; പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനയും ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരാതികളും വിശദമായി പരിഗണിച്ചാണ് ദേവസ്വം ബോർഡ് പുതിയ ഉത്തരവ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെയാണ് പുതിയ ഉത്തരവിൽ നടപടിയുണ്ടായിരിക്കുന്നത്. ദേവസ്വം മുൻ ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം നൽകിയിരുന്നത്. ഇതിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയർന്നിരുന്നു. വിജിലൻസ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.

ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയിൽ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരിൽ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. എസ്ഐടി ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റിനിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ആരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ. ജയകുമാർ വിശദീകരിച്ചിരുന്നു. എങ്കിലും സംഘടനകളുടെ ശക്തമായ പരാതികൾ കണക്കിലെടുത്ത് അന്തിമ ഉത്തരവിൽ ബോർഡ് തിരുത്തലുകൾ വരുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...