പെരിങ്ങനാട് : മേളത്തിെൻറ മെരുമ വാനോളമുയർത്തി മട്ടന്നൂർ ശങ്കരൻകുട്ടി ആശാനും കൂട്ടരും കൊട്ടിക്കയറി, മന്ത്രോച്ചാരണങ്ങളാൽ പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്രപരിസരത്ത്. തിങ്കളാഴ്ച നടന്ന പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങ് ഭക്തിസാന്ദ്രമായി.
രാവിലെ 7.30-ന് തന്നെ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻക്കുട്ടിമാരാരും സംഘവും ഇരുകോൽ പഞ്ചാരിമേളം തുടങ്ങിയിരുന്നു. മേളം ആസ്വദിക്കാൻ രാവിലെതന്നെ ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. തുടർന്ന് 9.15-നും 9.45-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. പ്രതിഷ്ഠയ്ക്കുശേഷം തങ്കത്താഴികക്കുടം ശ്രീകോവിലിനുമുകളിൽ സ്ഥാപിക്കുന്ന ചടങ്ങും നടന്നു.



























