Monday, April 29, 2024 5:41 am

വിശ്രമമില്ലാതെ ജില്ലാ ഭരണകൂടം ; തെരഞ്ഞെടുപ്പിന് തീവ്ര ഒരുക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് കാലഘട്ടമെന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് യുദ്ധവേളയ്ക്ക് സമാനമായ തയാറെടുപ്പുകളുടെ കാലമാണ്. വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ തെരഞ്ഞെടുപ്പിനായുള്ള തീവ്ര ഒരുക്കത്തിലാണ്. ഏറ്റവും കുറ്റമറ്റ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. രാപ്പകലില്ലാതെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പേ തന്നെ തുടങ്ങിയതാണ് ഓഫീസ് സമയം മറന്നുളള ഈ ജോലി. രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഓഫീസുകള്‍ ഏതാണ്ട് ഇതുപോലെ തന്നെയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഓരോ ജീവനക്കാരും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ നയിക്കുന്നവരെ കണ്ടെത്താന്‍ സ്വന്തം കുടുംബത്തെപ്പോലും ഇവര്‍ക്ക് പലപ്പോഴും മാറ്റിനിര്‍ത്തേണ്ടി വരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള തീവ്രയത്‌നത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ വോട്ടെടുപ്പും വോട്ടെണ്ണലും വരെ വിവിധഘട്ടങ്ങളിലായി പണിയെടുക്കുന്നത് പതിനായിരത്തേളാം ജീവനക്കാരാണ്. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, എന്നതാണ് തെരഞ്ഞെടുപ്പിനുളള നെറ്റ്വര്‍ക്ക് സംവിധാനം. കൂടാതെ തെരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നുവരുന്നു. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു കഴിഞ്ഞു. നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുള്ളത്. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്, ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് , വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്, വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്, സ്വീപ്പ് എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. എല്ലാ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തി

0
ഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹീന്ദ്ര പാർക്ക് ഏരിയയിലെ വാടകവീട്ടിൽ 33 കാരനായ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...