കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ് ; അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമദി വഴി സമർപ്പിച്ച ഹർജിയിലെ ആരോപണം.

ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹർജി പരി​ഗണിച്ച ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീൽ നാ​ഗു എന്നിവർ അധ്യക്ഷന്മാരായ ബെഞ്ച് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ത്രിപുരയിൽ പുതിയ വിദ്യാഭ്യാസ നിർദേശം; സ്കൂളുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം

0
അഗർത്തല: ത്രിപുരയിലെ എല്ലാ സ്‌കൂളുകളിലും ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് നിര്‍ബന്ധമാക്കി...

വയനാട് തുരങ്കപാത ; സിപിഐ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് ബിനോയ് വിശ്വം

0
ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം....

വീണ്ടും പിരിച്ചുവിടൽ ; 4,800 ജീവനക്കാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

0
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് കമ്പനിയിലും കൂട്ടപ്പിരിച്ചുവിടല്‍. 4800 പേരെയാണ് കമ്പനി പുറത്താക്കിയത്. 1600...

പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെയും ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പകര്‍ച്ചവ്യാധി...