കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി കേള്‍ക്കുന്നതാണ് അവസ്ഥ. താന്‍ എം.പി ആയതിനുശേഷം ഏഴരക്കോടിയോളം രൂപ ആരോഗ്യ മേഖലയില്‍ ചിലവാക്കി – ശശി തരൂര്‍ വ്യക്തമാക്കി.

എനിക്കെന്നും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമാണ്. ണ്ടു തവണ എനിക്ക് മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായപ്പോഴും ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെയാണ് ആശ്രയിച്ചത്. മെച്ചപ്പെട്ട ചികില്‍സയും സ്‌നേഹപൂര്‍ണമായ പരിചരണവും എനിക്കു ലഭിച്ചു. സേവന സന്നദ്ധരും സ്‌നേഹസമ്പന്നരുമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ കരുണാപൂര്‍വം ആണ് ഇടപെട്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പലപ്പോഴും ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കേങ്ങി വരുന്ന അവസ്ഥയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. സാധ്യമായതെല്ലാം ചെയ്താലും പഴികേള്‍ക്കേണ്ട അവസ്ഥ. ഞാന്‍ എം പി ആയതിനു ശേഷം എം പി ഫണ്ടില്‍ നിന്നും ഏഴര കോടിയോളം രൂപയാണ് ആരോഗ്യ മേഖലയില്‍ ചിലവാക്കിയത് – അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

ഡയാലിസിസ് യൂണിറ്റുകള്‍, കോവിഡ് കിറ്റുകള്‍, ബ്രിഡ്ജ് അപ്പാരറ്റസ്, വെന്റിലേറ്ററുകള്‍ തുടങ്ങി ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പലതും എംപി ഫണ്ടുപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമായ കണക്ക് ഉള്‍പ്പടെ വെളിപ്പെടുത്തിയാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മാത്രം 1.28 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ (2019-24 കാലഘട്ടത്തില്‍ ) ഇപ്പോള്‍ വിവാദമായ യൂറോളജി വകുപ്പിനു മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനായി നല്‍കിയ 17 ലക്ഷം രൂപയും ഉള്‍പ്പെടും. കോവിഡ് കാലത്ത് മാര്‍ഗരേഖ പോലും പുനക്രമീകരിച്ചാണ് എം പി ഫണ്ട് വിനിയോഗിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. ഇന്നിപ്പോള്‍ അതിസങ്കീര്‍ണമായ നടപടിക്രമങ്ങള്‍, പഴഞ്ചന്‍ ഭരണരീതികള്‍, രോഗികളുടെ ബാഹുല്യം, നയ വ്യക്തത ഇല്ലായ്മ, നേതൃത്വത്തിന്റെ പിടിപ്പുകേട് തുടങ്ങി നിരവധി ഘടകങ്ങള്‍ നമ്മുടെ മെഡിക്കല്‍ കോളേജുകളെയും അവയോടനുബന്ധിച്ച ആശുപത്രികളെയും പരിതാപകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ് – അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...