കാർ മറിഞ്ഞ് കുഞ്ഞ് മരിച്ച കേസ് ; മലയാളിയുടെ ഇടപെടലിൽ കുടുംബത്തിന് ദയാധനം നൽകാൻ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

ദുബായ് : വാഹനം മറിഞ്ഞ് ഒരു വയസ്സുള്ള മകൾ മരിച്ച കേസിൽ കുറ്റക്കാരനായ പിതാവിനു 2 ലക്ഷം ദിർഹം ദയാധനം നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി കോടതി. 2019ൽ റാസൽഖൈമയിലാണ് സംഭവം. ലക്ഷദ്വീപ് സ്വദേശിയായ അസ്ഗർ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുമ്പോൾ കാർ മറിഞ്ഞായിരുന്നു അപകടം. അസ്ഗർ പ്രതിയായ കേസിൽ 2,000 ദിർഹം പിഴയും 2 ലക്ഷം ദയാധനവും നൽകാനായിരുന്നു കോടതി വിധി.

പിഴത്തുക അടച്ചെങ്കിലും ദയാധനം കെട്ടിവച്ചില്ല. ദയാധനം മുഴുവൻ നൽകാനാവില്ലെന്നും കുറ്റക്കാരനായ പിതാവിനെ ഒഴിവാക്കി കുട്ടിയുടെ അമ്മയ്ക്കു കിട്ടേണ്ട വിഹിതമായ 66,666 ദിർഹം മാത്രം നൽകാമെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.

തുടർന്ന് അസ്ഗർ ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖാന്തരം ദുബായ് കോടതിയെ സമീപിക്കുകയായിരുന്നു. 3 ലക്ഷം നൽകാൻ കോടതി ഉത്തരവായെങ്കിലും ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകി. ആദ്യ വിധി ശരിവെച്ച കോടതി 3 ലക്ഷം ദിർഹത്തിന്റെ മൂന്നിൽ രണ്ട് പിതാവിനും മൂന്നിലൊന്ന് മാതാവിനും നൽകാൻ ഉത്തരവിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...