എറണാകുളം: തൃപ്പൂണിത്തുറയിൽ സ്വകാര്യവ്യക്തി വളർത്തിയിരുന്ന 160 താറാവുകൾ ചത്ത നിലയിൽ.തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയില്‍ വിശ്വംഭരന്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയില്‍ കണ്ടത്.
320 താറാവുകളെയാണ് വീട്ടില്‍ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കി വളര്‍ത്തിയിരുന്നത്. തെരുവ് നായ്ക്കള്‍ അകത്തുകയറി ചില താറുവകളെ കടിച്ചുകൊന്നെന്നാണ് കരുതുന്നത്. മുട്ട വില്‍പ്പനയ്ക്കായിട്ടാണ് വിശ്വംഭരന്‍ താറാവുകളെ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കര്‍ഷകനുളള പുരസ്കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയില്‍ നിന്ന് താറാവുകളെ വാങ്ങി വളര്‍ത്തിയത്. ഇതിന്‍റെ പണം പോലും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല.