കവിയൂർ : മണിമലയാറ്റിൽ നീരൊഴുക്കിന് തടസ്സമായി മൺപുറ്റുകൾ. മനയ്ക്കച്ചിറമുതൽ കുറ്റൂർവരെയുള്ള ഭാഗങ്ങളിലാണിവ. അതിനാൽ ആറിന്റെ വിസ്തൃതി കുറഞ്ഞ് ഒഴുക്കിന് ഇടമില്ലാതാകുന്നു. ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ ഇത്തരം പുറ്റുകളിൽ പുല്ലും കാടും വളർന്ന് കരയായിക്കഴിഞ്ഞു. കാലവർഷം വരുമ്പോൾ നിറഞ്ഞൊഴുകാൻ ഇടമില്ലാതെ തീരങ്ങളും കവരുന്നു. ആറ്റുതീരത്തോട് ചേർന്നാണെങ്കിലും മനയ്ക്കച്ചിറയിൽ സാധാരണ വെള്ളം കയറാറുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിതി മാറി. നദിയിൽ ജലനിരപ്പ് ഉയർന്നാൽ ഉടനെ മനയ്ക്കച്ചിറ-കുറ്റൂർ-കിഴക്കൻമൂത്തൂർ, ടി.കെ. റോഡുകൾ മുങ്ങുന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥ. തോട്ടഭാഗം മുതൽ കുറ്റൂർവരെ അനധികൃതമായി നടത്തിയ മണൽ ഖനനമാണ് പുഴയുടെ വിസ്തൃതി ഇത്രയും ചുരുക്കിയത്. അപകടക്കെണി തീർക്കുന്ന കയങ്ങൾ മാത്രമായി മാറുന്നതിന് ഇതിനിടയാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























