കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുൻ സിഇഒ യു വി ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴിയിലാണ് ജോസിനെ ഇന്നും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ജോസ് ഇഡിയുടെ ഓഫീസിലെത്തി. ഇന്നലെയും ജോസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പ്രോജക്‌ടിൽ യൂണിടാക്കിന് കരാർ നൽകിയത് യുവി ജോസിന്‍റെ അറിവോടെയെന്നായിരുന്നു സന്തോഷ് ഇപ്പൻ മൊഴി നൽകിയത്.
കോഴയുടെ ഒരു പങ്ക് ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സാന്തോഷ് ഈപ്പൻ പറയുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഇപ്പനെയും യു വി ജോസിനെയും ഒന്നിച്ചിരുത്തിയാവും ഇഡി ചോദ്യം ചെയ്യുക. സന്തോഷ് ഈപ്പൻ വ്യാഴാഴ്ച്ചവരെ കസ്റ്റഡിയിൽ തുടരും. പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടിയോളം രൂപ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ മൊഴി. നിലവിൽ ലൈഫ് മിഷൻ കേസിൽ നാലരക്കോടിയുടെ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.