കൊച്ചി : തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി വിജയ ഭാസ്ക്കറിനെ കൊച്ചിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യുന്നു. കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ഇഡി നടപടി. അങ്കമാലി പോലീസാണ് ആദ്യമായി വിഷയത്തിൽ കേസെടുക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മന്ത്രിയായിരിക്കെ വിജയ ഭാസ്ക്കറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ഒരു യുവതി രണ്ടരക്കോടിയുടെസ്വര്‍ണം വാങ്ങി ജൂവലിക്കാരെ കബളിപ്പിച്ചു എന്നാണ് പരാതി. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് കേസില്‍ ഇടപെടുന്നത്. ശര്‍മിളയുടെ മൊഴിയില്‍ പറയുന്നത് താന്‍ വലിയ ഇടപാടുകാരെ ജൂവലറിക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന ആളാണ്. വിജയഭാസ്‌ക്കറിനെയാണ് പരിചയപ്പെടുത്തിയതെന്നും, വിജയഭാസ്‌ക്കര്‍ വാങ്ങിയ സ്വര്‍ണത്തിന്റെ കമ്മീഷനായിട്ടാണ് രണ്ടരക്കോടിയുടെ സ്വര്‍ണം ലഭിച്ചതെന്നുമാണ് യുവതിയുടെ മൊഴി.
എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക കമ്മീഷനായി ലഭിക്കണമെങ്കില്‍ വിജയഭാസ്‌ക്കര്‍ ഉയര്‍ന്ന തുകയ്ക്ക് സ്വര്‍ണം വാങ്ങിയെന്നതാണ് കേസ് ഇഡി യുടെ മുന്നിലെത്താന്‍ കാരണം. കൂടാതെ ഇയാള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട തമിഴ്‌നാട് വിജിലന്‍സ് കേസ്സെടുത്തിട്ടുണ്ട്.