ശബരിമല പാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വൈദ്യുതി തൂണുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പമ്പ – സന്നിധാനം പാതയിൽ ദേവസ്വം ബോർഡ് വഴിവിളക്കിനായി ഉരുക്കുതൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം തൂണുകളിൽ കൂടി ഫോൺ, സിസിടിവി ഉൾപ്പടെയുള്ളവയുടെ നിരവധി കേബിളുകളും പോകുന്നുണ്ട് . ഇവയുടെ സുരക്ഷാ പരിശോധന കൃത്യമായി നടത്താറില്ല. കഴിഞ്ഞ ദിവസം സന്നിധാനം പാതയിൽ തീർഥാടക ഷോക്കേറ്റു മരിച്ചതിനു പിന്നാലെയാണ് സുരക്ഷാ പിഴവുകൾ ശ്രദ്ധേയമാകുന്നത്. പമ്പയിലെ കുടിവെള്ള കിയോസ്ക്കിന് സമീപമുള്ള വൈദ്യുത പോസ്റ്ററിൽ നിന്ന് വൈദ്യുതി പ്രവഹിച്ചാണ് തെലുങ്കാനയിൽ നിന്നെത്തിയ അയ്യപ്പ ഭക്ത മരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി എത്തിച്ചത് ഈ തൂണുകളിലൂടെയാണെങ്കിലും നിലവിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു വകുപ്പും തയാറാകുന്നില്ല.

സംഭവത്തിൽ ദേവസ്വം ബോർഡിന് സംഭവിച്ച വീഴ്ചക്കെതിരെ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ 19ന് വൈകുന്നേരമാണ് തെലുങ്കാന സ്വദേശിനി ഭരതമ്മ (55) ദേവസ്വം ബോർഡിന്‍റെ വാട്ടർ കിയോസ്കിൽ നിന്നും വെള്ളം എടുക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റത്. അപകടകാരണം കണ്ടെത്താൻ കെഎസ്ഇബി, ദേവസ്വം ബോർഡ്, മരാമത്ത് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ, എന്നിവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. കിയോസ്ക്കിന് സമീപമുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് വൈദ്യുതി പ്രവഹിച്ചു എന്നാണ് കണ്ടെത്തൽ. വൈദ്യുത പോസ്റ്റിൽ നിന്നും കമ്പി ഉപയോഗിച്ച് വാട്ടർ കിയോസ്ക്കിനെ ബന്ധിപ്പിച്ചിരുന്നു. ഇതാണ് കിയോസ്ക്കിലേക്ക് വൈദ്യുതി എത്താൻ കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞു.

കിയോസ്ക് ഉറപ്പിച്ചു നിർത്താതെ കമ്പി ഉപയോഗിച്ച് കെട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് ദേവസം ബോർഡിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും ഇലക്ട്രിക്കൽ വിഭാഗം ആരോപിക്കുന്നു. എന്നാൽ വൈദ്യുതി വകുപ്പിന് വീഴ്ച സംഭവിച്ചു എന്നാണ് ‌ജലഅതോറിറ്റിയുടെ ആരോപണം. സന്നിധാനം പാതയിൽ കുടിവെള്ളം എടുക്കാൻ ജല അഥോറിറ്റിയുടെ കിയോസ്ക്കുകൾക്ക് മുന്നിൽ പലപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പല കിയോസ്കുകളും ജീർണാവസ്ഥയിലാണ്. ഇവയിൽ പലതിലും അറ്റകുറ്റപ്പണികൾ നടത്തുന്നത് മണ്ഡലകാലത്തുമാത്രം. കിയോസ്ക്കുകൾ പലതും ഉറപ്പിച്ചു നിർത്തിയിട്ടു പോലുമില്ല. കെഎസ്ഇബിയുടെ പോസ്റ്റിലേക്ക് വലിച്ചുകെട്ടിയ കിയോസ്ക്കുകളുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...