കൊച്ചി: ലക്ഷദീപിലെ അഗത്തിയിൽ നിന്ന് രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ കൊച്ചിയിലെത്തിച്ച് വൈദ്യസഹായം നൽകി നാവികസേനയും കോസ്റ്റ് ഗാർഡും. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ദക്ഷിണ നേവൽ കമാൻഡും ഫോർട്ട് കൊച്ചി കോസ്റ്റ്ഗാർഡും ചേർന്ന് വൈദ്യ സഹായത്തിനുള്ള അടിയന്തര ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്. തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തുടർന്നുള്ള പ്രതികൂല കാലാവസ്ഥ ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോർണിയർ ഹെലികോപ്റ്ററുകൾ ഐഎൻഎസ് ഗരുഡ, സിജി എയർ എൻക്ലേവിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ അഗത്തിയിലേക്ക് തിരിച്ചു.
തുടർന്ന് രാത്രി 7 മണിയോടെ രോഗികളെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു. തുടർ ചികിത്സകൾക്കായി രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ദൗത്യം നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രതിബദ്ധതയെയും പ്രതിസന്ധി നേരിടാനുള്ള സന്നദ്ധതയെയും മറ്റൊരു ഉദാഹരണമാണെന്ന് സേനകൾ സംയുക്തമായി ദൗത്യം നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രതിബദ്ധതയുടെയും പ്രതിസന്ധി നേരിടാനുള്ള സന്നദ്ധതയുടെയും മറ്റൊരു ഉദാഹരണമാണെന്ന് സേനകൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.