ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ റായ്പൂരിൽ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 29കാരനായ ഗൗരവ് സവന്നിയാണ് ആത്മഹത്യ ചെയ്തത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ ഗൗരവ് മനോവിഷമത്തിലായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. സെപ്തംബര്‍ 27നാണ് ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്. ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്നെഴുതിയ ഗൗരവിന്റെ കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മാട്രിമോണിയലിലൂടെയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പോലീസിൽ പീഡന പരാതി നല്‍കുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയുന്നത്. യുവതി ഗൗരവിനെതിരെ നൽകിയ പീഡനക്കേസിൽ മാനസികമായി വല്ലാതെ വിഷമിച്ചതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൗരവ് മാനസികമായി വളരെ അസ്വസ്ഥനാനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.






























