പരിസ്ഥിതി ദിനാചരണം : വനവൽക്കരണത്തിന് നൂതന മാർഗ്ഗവുമായി റാന്നി ബി.ആർ.സിയും പഴവങ്ങാടി ഗവ. യു.പി സ്കൂളും

For full experience, Download our mobile application:
Get it on Google Play

റാന്നി : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഒരു കോടി തൈകൾ നടുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് പരിഹാരവുമായി റാന്നി ബി.ആർ.സിയും പഴവങ്ങാടി ഗവ. യു.പി സ്കൂളും. വനവൽക്കരണത്തിന് പുതിയൊരു ദിശാബോധം നൽകിക്കൊണ്ട് പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് വിത്തുണ്ട പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകിയിരിക്കുകയാണ് ഈ മാതൃകാപരമായ കൂട്ടായ്മ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ‘മേരി ലൈഫ്- ലൈഫ് ഫോർ നേച്ചർ’ പദ്ധതിയുടെ ഭാഗമായാണ് സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ.സിയും പഴവങ്ങാടി ഗവ. യു.പി സ്കൂളും സംയുക്തമായി ഈ ഉദ്യമം ഏറ്റെടുത്തത്. റാന്നി ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ് ജയന്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എം ഫോറം കൺവീനർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.പി.സി ഷാജി എ. സലാം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ശാസ്ത്രം ജില്ലാ കോർഡിനേറ്റർ എഫ്. അജിനി വിത്തുണ്ട നിർമ്മാണത്തെക്കുറിച്ച് വിശദമായ പരിശീലനം നൽകി.

സ്കൂൾ പ്രഥമാധ്യാപിക ഷിബി സൈമൺ, മേരി ലൈഫ് ബി.ആർ.സി കോർഡിനേറ്റർ ശില്പ നായർ ബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർ ഈ ശിൽപ്പശാലയിൽ പങ്കെടുത്തു. എന്തുകൊണ്ട് വിത്തുണ്ട? ലക്ഷ്യങ്ങൾ ലളിതം, പ്രയോജനങ്ങൾ വലുത്! പരിസ്ഥിതി പുനഃസ്ഥാപിക്കുക എന്നതിലുപരി വനമേഖലകളിൽ ഭക്ഷണ ലഭ്യത വർദ്ധിപ്പിച്ച് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ജൈവികവും അജൈവികവുമായ പ്രശ്നങ്ങളാൽ ഇല്ലാതായ ജൈവവൈവിധ്യങ്ങളെ വിത്തുണ്ടകളിലൂടെ പുനഃസൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. കളബാധിത പ്രദേശങ്ങൾ, ഉപേക്ഷിച്ച തോട്ടങ്ങൾ, ആദിവാസികൾ കൃഷി കഴിഞ്ഞ് ഉപേക്ഷിച്ച സ്ഥലങ്ങൾ, കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങൾ, ഡാമുകളുടെ ക്യാച്ച്മെൻ്റ് പ്രദേശങ്ങൾ എന്നിങ്ങനെ പരിസ്ഥിതിക്ക് പുനരുജ്ജീവനം ആവശ്യമുള്ള സ്ഥലങ്ങൾ വിത്തുണ്ടകൾ ഉപയോഗിച്ചുള്ള ജൈവ പുനഃസ്ഥാപനത്തിന് അനുയോജ്യമായി തിരഞ്ഞെടുത്തിട്ടുണ്ട്. വന്യജീവികൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന മുള പോലെയുള്ള സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവയുടെ വിത്തുകളാണ് വിത്തുണ്ടകളിൽ നിക്ഷേപിക്കുന്നത്.

എന്താണ് വിത്തുണ്ട? എങ്ങനെ നിർമ്മിക്കാം? മണ്ണിനെയും കമ്പോസ്റ്റിനെയും മിശ്രിതത്തിൽ പൊതിഞ്ഞ തദ്ദേശീയ സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകൾ. ഇവ വെയിലിൽ ഉണങ്ങാതെ വിത്തുകൾക്ക് വളരാൻ സഹായകമായ ഒരു മാധ്യമമായി പ്രവർത്തിക്കുന്നു.
വിത്തുണ്ടകൾ തയ്യാറാക്കുന്ന വിധം : കല്ലുകളില്ലാതെ അരിച്ചെടുത്ത മണ്ണും കമ്പോസ്റ്റും കൊക്കോപ്പിത്തും 2:1 അനുപാതത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളകളിലും മൂന്നു മുതൽ ഏഴ് വരെ വിത്തുകൾ നിക്ഷേപിച്ച് വീണ്ടും ഉരുട്ടി ചെറിയ ഉരുളകളാക്കുക. തയ്യാറാക്കിയ വിത്തുണ്ടകൾ രണ്ട് ദിവസം തണലിൽ ഉണക്കി എടുക്കുക. ഈ നൂതനമായ സംരംഭം പരിസ്ഥിതി സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...