പിഎഫ് വിഹിതം നൽകുന്നുണ്ടോ? ഏഴ് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ അറിഞ്ഞിരിക്കാം. എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് എന്ന പദ്ധതിക്ക് കീഴിലാണ് പിഎഫ് അംഗങ്ങൾക്ക് ഇൻഷുറൻസ് വിഹിതം നൽകുന്നത്. പ്രൊവിഡൻറ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഇഡിഎൽഐ പദ്ധതിക്ക് കീഴിൽ ഇൻഷുറൻസ് ലഭ്യമാണ്. ജീവനക്കാർക്ക് അകാലമരണം സംഭവിച്ചാൽ നോമിനികൾക്ക് ഏഴ് ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്ന പദ്ധതിയാണിത്. പെൻഷൻ ലഭിക്കാൻ ഇപിഎസ് സ്കീമിന് കീഴിൽ ജീവനക്കാർ സംഭാവനകൾ നൽകേണ്ടിവരുമ്പോൾ ഇൻഷുറൻസ് പദ്ധതിക്കായി പ്രത്യേക സംഭാവനകളൊന്നും നൽകേണ്ടതില്ല എന്നതാണ് മെച്ചം. തൊഴിലുടമ മാത്രമാണ് പദ്ധതിയിലേക്ക് വിഹിതം നൽകുന്നത്.
ഇപിഎഫ് അംഗങ്ങൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ എന്ന നിലയിൽ ഇപിഎഫ്ഒ നൽകുന്ന ആനുകൂല്യങ്ങളിൽ ഒന്നാണിത്. 1976-മുതൽ ആണ് ഈ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് നിയമത്തിൻെറ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഉയർന്ന തുകയുള്ള ലൈഫ് ഇൻഷുറൻസ് സ്കീം എടുക്കണമെങ്കിൽ സ്കീമിൽ നിന്ന് ഒഴിവാകാം.
നിബന്ധനകൾ എന്തൊക്കെ?
സ്കീമിന് കീഴിൽ, തൊഴിലുടമ അടിസ്ഥാന ശമ്പളത്തിൻെറ 0.5 ശതമാനം മാത്രമേ സംഭാവന നൽകുന്നുള്ളു. ഈ ഇൻഷുറൻസിൽ ജോലി ചെയ്യുന്ന കമ്പനികൾക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല. ഒരു വർഷം തുടർച്ചയായി ജോലി ചെയ്‌താൽ മാത്രമേ സ്‌കീമിന് കീഴിൽ അംഗത്വം ലഭിക്കൂ. ഇപിഎഫിൽ സജീവ അംഗമായ ആൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. പരമാവധി അടിസ്ഥാന ശമ്പളം 15,000 രൂപയായിരിക്കണം. തുക കണക്കുകൂട്ടുന്നത് എങ്ങനെ: ഒരു ജീവനക്കാരൻെറ ജോലിയുടെ അവസാന 12 മാസത്തെ ശരാശരി പ്രതിമാസ വരുമാനത്തിന്റെ 35 മടങ്ങാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. പരമാവധി ഏഴ് ലക്ഷം രൂപയാണ് ലഭിക്കുക.
ആവശ്യമായ രേഖകൾ
അംഗങ്ങളുടെ അകാല മരണമുണ്ടായാൽ, നോമിനികൾ പിഎഫ് തുക, പെൻഷൻ പിൻവലിക്കൽ, ഇഡിഎൽഐ ക്ലെയിമുകൾ എന്നിവ എല്ലാം ഒരു ക്ലെയിം ഫോമിലൂടെ ക്ലെയിം ചെയ്യണം. നോമിനിക്ക് ജീവനക്കാരന്റെ മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ച സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ, കാൻസൽ ചെയ്ത ചെക്കിന്റെ ഒരു പകർപ്പും നൽകണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033