കൊച്ചി : കെ.ടി.ജലീല്‍ എംഎല്‍എ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്ന കേസില്‍ മൊഴിയെടുക്കാനും സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ തെളിവ് നല്‍കാനുമാണ് തന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു. രാവിലെ 10.45 ഓടെ ഇഡി ഓഫീസിലെത്തിയ ജലീല്‍ വൈകിട്ട് നാലോടെയാണു പുറത്തിറങ്ങിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച്, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയെയും മകന്‍ ആഷിഖിനെയും ഏഴാം തിയതിയും ഇഡി വിളിപ്പിച്ചതായാണ് താന്‍ മനസിലാക്കുന്നത് എന്ന് ജലീൽ പറഞ്ഞു. ഇഡി ആവശ്യപ്പെട്ട കുറച്ച് രേഖകള്‍ കൂടി സംഘടിപ്പിച്ച് നല്‍കുമെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നടക്കുകയാണ്.