നടത്തിപ്പ് അവതാളത്തില്‍ ; ഐ ടി ഐ പരീക്ഷകള്‍ നിര്‍ത്തി – അടിയന്തിര യോഗം ഉടന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ദേശീയതലത്തിൽ ഐ.ടി.ഐ.കളുടെ (ഇഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) പരീക്ഷാ നടത്തിപ്പ് അവതാളത്തിലായതിനെത്തുടർന്ന് പരീക്ഷകൾ നിർത്തിവെച്ചു. പ്രശ്നപരിഹാരത്തിന് ഐ.ടി.ഐ.കളുടെ ദേശീയ ചുമതല വഹിക്കുന്ന ഡയറക്ടർ ജനറൽ തിങ്കളാഴ്ച ഡൽഹിയിൽ സംസ്ഥാന ഡയറക്ടർമാരുടെ അടിയന്തരയോഗം വിളിച്ചു. രാജ്യത്ത് 14,491 ഐ.ടി.ഐ.കളുണ്ട്.

ഇവിടങ്ങളിലായി 23.5 ലക്ഷം പേർക്കാണ് പരിശീലനം നൽകുന്നത്. കേരളത്തിൽ 104 ഗവ. ഐ.ടി.ഐ.കളും 350 സ്വകാര്യ ഐ.ടി.ഐ.കളുമാണുള്ളത്. പേപ്പറിൽ ഉത്തരത്തിന്റെ കളം കറുപ്പിക്കുന്ന ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ) രീതിയിൽ നടന്നിരുന്ന പരീക്ഷ കോവിഡ് കാരണം കംപ്യൂട്ടർ അധിഷ്ഠിതമാക്കിയിരുന്നു.

ഒ.എം.ആർ. രീതിതന്നെ തുടരണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഐ.ടി.ഐ.കളുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടർന്നുള്ള ആശയക്കുഴപ്പത്തിനിടെ കംപ്യൂട്ടർ അധിഷ്ഠിത രീതിയുമായി മുന്നോട്ടുപോകാൻ ഡയറക്ടർ ജനറൽ തീരുമാനിച്ചു. നടത്തിപ്പിന് എൻ.ഐ.എം.ഐ. (നാഷണൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്-നിമി) എന്ന സർക്കാർ സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇവർ ഐ.ടി.ഐ.കളിലെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പരീക്ഷനടത്തിയെങ്കിലും സെർവർശേഷി കുറവായതിനാൽ പല വിദ്യാർഥികൾക്കും യഥാസമയം പരീക്ഷയിൽ പങ്കെടുക്കാനായില്ല.

പരാതി വ്യാപകമായതിനെത്തുടർന്ന് നിമിയെ ചുമതലയിൽനിന്ന് ഒഴിവാക്കി പകരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻഫർമേഷൻ ടെക്നോളജി (എൻ.എസ്.ഇ.ഐ.ടി.) എന്ന കമ്പനിയെ ഏൽപിച്ചു. 2.2 ലക്ഷം കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന സംവിധാനവും സെക്കൻഡിൽ 40,000 ഓർഡർ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ടെന്ന് അവകാശപ്പെട്ട ഈ കമ്പനിക്കും പരീക്ഷ ശരിയായി നടത്താൻ കഴിഞ്ഞില്ല.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30-ന് പരീക്ഷയുണ്ടെന്ന് പറഞ്ഞ് വിദ്യാർഥികളെ വിളിച്ചുവരുത്തി വൈകീട്ട് അഞ്ചരവരെ നിർത്തിയശേഷം ചില കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിയില്ല. ചില സ്ഥലങ്ങളിൽ രാത്രിയായിരുന്നു പരീക്ഷ. തുടർന്ന് സംസ്ഥാന ഐ.ടി.ഐ. ഡയറക്ടർക്കും ദേശീയ ഡയറക്ടർക്കും വിദ്യാർഥികൾ പരാതിനൽകി. തുടർന്ന് കമ്പനിയോട് വിശദീകരണം തേടിയ ദേശീയ ഡയറക്ടർ പരീക്ഷ തത്കാലം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; എസ്ബിഐ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചമ്പത് റായ്

0
ലഖ്‌നൗ: എസ്ബിഐക്കെതിരെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ്...

തുരങ്കപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

0
കൽപറ്റ: തുരങ്കപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി...

മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

0
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ...

ജോലി ചെയ്ത കമ്പനിയിലെ ട്രെയിലർ ലോറികളിൽ നിന്നും ബാറ്ററിയും ടയറുകളും മോഷ്ടിച്ചു : ചിറ്റാര്‍...

0
ചിറ്റാർ : ട്രെയിലർ ലോറികളിൽ നിന്നും പാർട്സുകൾ മോഷ്ടിച്ച് കടത്തിയ മൂന്ന്...