ഖജനാവ് കാലി, 370 പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചു ; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറി ബിജെപി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഫണ്ട് അപര്യാപ്ത കാരണം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളടക്കം 370 പദ്ധതികൾ താൽക്കാലികമായി നിർത്തിവെക്കാൻ മധ്യപ്രദേശ് സർക്കാർ. സ്‌കൂളുകൾ, ഐടി വ്യവസായം, കാർഷിക വായ്പകൾ, മെട്രോ റെയിൽ തുടങ്ങി പ്രധാനമന്ത്രി സഡക് യോജന ഉൾപ്പെടെ 370 പദ്ധതികളെങ്കിലും ഈ സാമ്പത്തിക വർഷം നിർത്തിവെക്കണമെന്നാണ് മധ്യപ്രദേശ് സർക്കാർ അറിയിച്ചത്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ മൂന്ന് ഉത്തരവുകളാണ് ഇത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാൻ പാടില്ല. മിക്ക വകുപ്പുകളിലും പദ്ധതികൾ വെട്ടിച്ചുരുക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിലാണ് കൂടുതൽ പ്രതിസന്ധി. 22 പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലികമായി നിർത്തിവെച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ ബി.ജെ.പി സർക്കാർ നേരിടുന്നത്. 3.5 ലക്ഷം കോടി രൂപയാണ് സർക്കാറിന്റെ കടം. ഒരു മാസത്തിനുള്ളിൽ 2,000 കോടി രൂപയുടെ വായ്പയെടുത്താണ് ചെലവ് നീക്കിയത്.

തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ കാരണം ചെലവ് 10% വർധിക്കും. ഇനിയും വായ്പ തേടാനാണ് തീരുമാനം. രണ്ടാമത്തെ വായ്പയ്ക്കുള്ള രേഖകൾ ഉടൻ സമർപ്പിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ ചെലവുകൾ വഹിക്കാൻ 5000 കോടി രൂപ വായ്പയെടുത്തു. ഡിസംബർ 8 ന്, നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് വൻ വിജയം സമ്മാനിച്ച് അഞ്ച് ദിവസത്തിന് ശേഷം, കൂടുതൽ പദ്ധതികൾ താൽക്കാലികമായി നിർത്തി. തീർഥ യാത്ര, ഖേലോ ഇന്ത്യ, ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതി മാനേജ്‌മെന്റ്, കാർഷിക വായ്പ തീർപ്പാക്കൽ പദ്ധതി, മെട്രോ റെയിൽ, മോഡൽ സ്‌കൂളുകൾ സ്ഥാപിക്കൽ, മികച്ച വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ, താന്ത്യ ഭിൽ ക്ഷേത്രം, രാജ സംഗ്രാം സിംഗ് പുരസ്‌കാർ യോജന, കോളേജ് ലൈബ്രറികളുടെ വികസനം, ക്രമീകരണം എന്നിവ അടക്കമാണ് നിർത്തിയത്. ഐടി പാർക്കുകൾ, തൊഴിൽ മേളകൾ, കരിയർ കൗൺസിലിംഗ്, എയർ സ്ട്രിപ്പുകൾ വികസിപ്പിക്കൽ, പ്രധാനമന്ത്രി സഡക് യോജനയ്ക്ക് കീഴിൽ റോഡുകളുടെ നവീകരണവും താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ നിയമസഭ പാസാക്കിയ 26,816.6 കോടി രൂപയുടെ ആദ്യ സപ്ലിമെന്ററി ബജറ്റിൽ 762 കോടി രൂപ സർക്കാർ എടുത്ത പുതിയ വായ്പകളുടെ പലിശ അടയ്ക്കാൻ നീക്കിവച്ചിരുന്നു.

370 പദ്ധതികൾക്കായി പണം പിൻവലിക്കുന്നതിന് മുമ്പ് എല്ലാ വകുപ്പുകളോടും ധനവകുപ്പിന്റെ അനുമതിയോ അല്ലെങ്കിൽ കോമ്പീറ്റന്റ് അതോറിറ്റിയുടെ അനുമതിയോ തേടണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ല. വിഭവങ്ങളുടെ ലഭ്യതയും സർക്കാരിന്റെ മുൻഗണനയും അനുസരിച്ചാണ് ഫണ്ടുകൾ വിനിയോഗിക്കുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സർക്കാരിന്റെ പ്രധാന സാമ്പത്തിക ബാധ്യതകളിൽ ഒന്നാണ് ലാഡ്‌ലി ബെഹ്‌ന പദ്ധതി, ഇതിന് പ്രതിമാസം 1,600 കോടി രൂപ ആവശ്യമാണ്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ഈ പദ്ധതി ബിജെപിയുടെ വിജയത്തിന് കാരണമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...