മഹോബ: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മഹോബയിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് വയസ്സും രണ്ട് വയസ്സും പ്രായമുള്ള കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മനീഷയെ മൺസൂരി വെട്ടിക്കൊന്നത്. അഞ്ച് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹനീഫ് മൺസൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. മനീഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി മദ്യത്തിനും ചൂതാട്ടത്തിനും കടുത്ത അടിമയായിരുന്നുവെന്നും ഇതിന് പണം കണ്ടെത്തുന്നതിനായി തന്റെ ഭൂമിയുടെ ഭൂരിഭാഗവും വിറ്റിരുന്നുവെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി അമിതമായി മദ്യപിച്ച് വീട്ടിലെത്തുകയും വീണ്ടും കുടിക്കാൻ തുടങ്ങവെ ഭാര്യ മനീഷ തടുക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് മൺസൂരി അരിവാളെടുത്ത് വെട്ടിക്കൊല്ലുകായിരുന്നു.
അവരുടെ 5 വയസ്സുള്ള മകനും 2 വയസ്സുള്ള മകളും ഈ സംഭവത്തിന് സാക്ഷികളായിരുന്നു.സംശയം ഒഴിവാക്കാൻ, മൻസൂരി തന്നെ പോലീസിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു വ്യാജ കഥ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അഞ്ച് വയസ്സുള്ള മകൻ പോലീസിന് ഒരു ദൃക്‌സാക്ഷി മൊഴി നൽകി. ഇതിനെത്തുടർന്ന്, പൻവാരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പ്രവീൺ കുമാർ പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.





























