വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ 67 വർഷങ്ങൾ ; ഇന്ന് കെ എസ് യു സ്ഥാപക ദിനം

For full experience, Download our mobile application:
Get it on Google Play

വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ 67 സംവത്സരങ്ങൾ. കേരളത്തിലെ വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച കേരള വിദ്യാർഥി യൂണിയൻ പിറവി കൊണ്ടിട്ട് 67 വർഷങ്ങൾ പിന്നിടുകയാണ്. വിദ്യാർത്ഥി സമൂഹം ഇന്ന് അനുഭവിക്കുന്ന സകലമാന അവകാശങ്ങളും നേടിയെടുത്തത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമരങ്ങളിലൂടെയായിരുന്നു. വിമോചന സമരത്തിന്റെ ശക്തിയായി മാറി, ഒരണസമരത്തിലൂടെ ഭരണകൂടത്തെ വിറപ്പിച്ച കെഎസ്‌യു കേരളത്തിന്റെ തെരുവീഥികളിൽ ഇന്നും നിലയ്ക്കാത്ത സമരകാഹളമാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങുന്ന ഒട്ടേറെ മഹാപ്രതിഭകൾ കെ എസ് യുവിന്റെ സംഭാവനകളാണ്. വർഗീയ വിഘടനവാദികളും ഏകാധിപത്യ ശക്തികളും അരങ്ങു വാഴുന്ന വർത്തമാനകാലത്ത് കെഎസ്‌യു ഉറച്ച പ്രതീക്ഷ തന്നെയാണ്.

1957 ൽ ആലപ്പുഴയുടെ മണ്ണിൽ പിറവിയെടുത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് കെ.എസ്.യു. ആറ് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന മതേതര വിദ്യാർത്ഥി സംഘടന. കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്‍റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും തെരഞ്ഞെടുത്തു. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ മുൻനിരയിലെത്തിയ നേതാക്കളെല്ലാം കെ.എസ്.യുവിന്‍റെ ഭാഗമായി കടന്നുവന്നവരാണ്. 1959ൽ ആലപ്പുഴയിൽ ബോട്ട് സർവീസിന്‍റെ ചാർജ് വർധിപ്പിച്ചതിനെതിരെ നടത്തിയ ഒരണ സമരത്തിൽ തുടങ്ങുന്നു കേരള വിദ്യാർത്ഥി യൂണിയന്‍റെ ചരിത്ര പോരാട്ടങ്ങളുടെ കഥ. കേരള ചരിത്രത്തിന്‍റെ ഏടുകളിൽ കുറിച്ചിട്ട വിമോചന സമരത്തിന് നേതൃത്വം നൽകി അന്ന് മുതൽ ഇന്ന് വരെ വിദ്യാർത്ഥി ശബ്ദമായി കെ.എസ്.യു മുന്നിലുണ്ട്.

വി.എസിന്‍റെ ഭരണകാലത്ത് ‘മതമില്ലാത്ത ജീവൻ’ എന്ന പാഠപുസ്തകത്തിലെ മതനിന്ദക്കെതിരെ തെരുവീഥികളിൽ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യങ്ങൾ ഉയർത്തിയതും കേരള വിദ്യാർത്ഥി യൂണിയനാണ്. സ്വാശ്രയ ഫീസ് വർധനക്കെതിരെ വിദ്യാർത്ഥി ശബ്ദം അധികാരികളിൽ എത്തിച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന് പറയാൻ നേട്ടങ്ങളേറെ. കേരളം കണ്ട ഏകാധിപതിയായ മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറയാത്ത പ്രസ്ഥാനം. ഇപ്പോഴും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് എതിരായ പോരാട്ടം കെഎസ്‌യു കൂടുതൽ ഊർജ്ജത്തോടെ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : ചെന്താമര കുറ്റക്കാരനെന്ന് കോടതി

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...