Wednesday, July 9, 2025 12:06 pm

മുരിങ്ങയെ ഇങ്ങനെ പരിചരിക്കാം ; നല്ല വിളവ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും അധികം കൂടുതൽ വിളവ് ലഭിക്കുന്ന ഒന്നാണ് മുരിങ്ങ. കാര്യമായ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഇവൻ പോഷക ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്. നിരവധി പോഷക ഗുണങ്ങളാണ് മുരിങ്ങയിൽ അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ സി ഓറഞ്ചിൽ നിന്നും ലഭിക്കുന്നതിന്റെ ആറ് ഇരട്ടിയും ക്യാരറ്റിൽ ഉള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ എ യും പാലിൽ ഉള്ളതിന്റെ നാലിരട്ടി കാൽസ്യവും ബദാമിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി വൈറ്റമിൻ ഇയും അടങ്ങിയ മുരിങ്ങ പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇവ കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, ധാതുലവണങ്ങൾ, ഒമേഗ 3, ഒമേഗ 6 തുടങ്ങിയ ഫാറ്റി ആസിഡുകളാലും സമ്പന്നമാണ് മുരിങ്ങ. വരണ്ട കാലാവസ്ഥയാണ് മുരിങ്ങയ്‌ക്ക് നല്ലത്. ഉഷ്ണകാലവിളയായ മുരിങ്ങക്ക് വളർച്ച ഉണ്ടാവുന്നതിനും ശരിയായി കായ പിടിക്കുന്നതിനും വളക്കൂറുള്ള വളർച്ച മാധ്യമം അത്യാവശ്യമാണ്.

കുറഞ്ഞ നിലവിൽ നന്നായി വളം ചെയ്താൽ ധാരാളം പൂക്കുകയും കായ്‌ക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണ് മുരിങ്ങ. ഒരു മുരിങ്ങക്ക് 10 കിലോ ചാണകപ്പൊടി, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, അരക്കിലോ രാജഫോസ്, ഒരു കിലോ ചാരം എന്നിവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം 5 ചിരട്ട വീതം മൂന്നുമാസം കൂടുമ്പോൾ ഇട്ടുകൊടുത്താൽ നന്നായി വിളവ് നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജൈവവളങ്ങളായി ഇടയ്‌ക്ക് കടലപ്പിണ്ണാക്ക് കുതിർത്തതോ ചാണക തെളിയോ ബയോഗ്യാസ് സ്ലറിയോ നൽകാവുന്നതാണ്. വളങ്ങൾ മഴയുള്ള സമയത്ത് ചേർക്കുന്നതാണ് നല്ലത്. ചിലയിടങ്ങളിൽ ഒരു മരത്തിന് 10കിലോ അളവിൽ കോഴിവളം ചേർക്കുന്നതും കാണാറുണ്ട്. സാധാരണയായി ഫെബ്രുവരി- മാർച്ച്‌ മാസങ്ങളിലാണ് മുരിങ്ങ പൂക്കുന്നത്. ഈ സമയത്ത് വേനൽക്കാലമായതിനാൽ വെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടും വളരെക്കുറച്ച് മാത്രം വെള്ളവും ഉള്ളതാണ് മുരിങ്ങ നന്നായി പൂക്കുന്നതിന് ഗുണം ചെയ്യുക. മുരിങ്ങയുടെ വളർച്ച നിയന്ത്രിക്കുന്നതിനായി കൊമ്പുകൾ വെട്ടിയൊതുക്കേണ്ടതും ആവശ്യമാണ്. മൂന്നടി വരെ ഉയർന്ന മുരിങ്ങ ചെടിയിൽ നാലോ അഞ്ചോ ശിഖരങ്ങൾ മാത്രമേ ഒന്നരവർഷം ആകുമ്പോൾ വളരാൻ അനുവദിക്കാവൂ. ബാക്കിയുള്ളവയെല്ലാം മുറിച്ചു നീക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർ‌ശിച്ച് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : ​ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർ‌ശിച്ച് മന്ത്രി വി ശിവൻകുട്ടി....

ജില്ലയുടെ പൊതു ആരോഗ്യമേഖല തകർത്തതിന് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയണം ; കെപിസിസി...

0
പത്തനംതിട്ട : ജില്ലയുടെ പൊതു ആരോഗ്യമേഖല തകർത്തതിന് സർക്കാരും ജില്ലാ...

തെരുവ് നായയെ കണ്ട് ഓടിയ 12 വയസുകാരന് ദാരുണാന്ത്യം

0
നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലേക്ക് പാഞ്ഞു കയറിയ തെരുവ്...

മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണ് മൂന്ന് മരണം

0
അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണു....