ന്യൂഡൽഹി : മണിപ്പൂരിന്റെ ധനാഭ്യർഥന ചർച്ചയിൽ മറുപടി പറയുന്നതിനിടെ കേരളത്തിലെ നോക്കുകൂലിയെയും സി.പി.എമ്മിന്റെ വ്യവസായിക നയത്തേയും പരിഹസിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങൾ ബഹളം വെച്ചപ്പോഴാണ് സി.പി.എം ഭരണ കാലത്ത് ബംഗാളിൽ ഉണ്ടായ അത്രയും കലാപം ചരിത്രത്തിൽ ഇന്ത്യയിൽ എവിടെയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി തിരിച്ചടിച്ചത്. കേരളത്തിൽ മറ്റെവിടെയും കാണാത്ത നോക്കുകൂലിയുണ്ട്. ബസിൽനിന്ന് ലഗേജ് ഇറക്കാൻ തൊഴിലാളികൾക്ക് 50 രൂപയും പിന്നെ ഒരു 50 രൂപയും കൊടുക്കണം. അധികം നൽകിയ 50 രൂപ എന്തിനാണെന്ന് ചോദിച്ചാൽ നോക്കുകൂലിയെന്ന് പറയും. അവർക്ക് സി.പി.എമ്മിന്റെ കാർഡ് ഉണ്ടായേക്കാം. ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും ത്രിപുരയിലും വ്യവസായ മേഖല തകർത്തത്. ഇപ്പോൾ കേരളത്തിൽ നോക്കുകൂലിയില്ലെന്ന് രണ്ടു ദിവസം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിനർഥം മുമ്പ് ഉണ്ടായിരുന്നു എന്നല്ലെ. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ട. താൻ ആ മേഖലയിൽനിന്നുള്ള ആളാണെന്ന് കേരളത്തിൽനിന്നുള്ള ഇടത് അംഗങ്ങൾ ബഹളം വെച്ചപ്പോൾ നിർമല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1