മലപ്പുറം: മീൻപിടിക്കുന്നതിനിടെ ആഴക്കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളിയെയും എൻജിൻ തകരാറിലായ ബോട്ടും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തിരൂർ വാക്കാട് കടലിന് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ മാറി ആഴക്കടലിലാണ് ഹാജിയാരകത്ത് കബീറിന്റെ്റെ ‘മബ്റൂക്ക്’ ബോട്ടിലെ തൊഴിലാളി അപകടത്തിൽപ്പെട്ടത്. ബംഗാൾ സ്വദേശി മുബാറക് മൊള്ള(27)യുടെ കാൽ ബോട്ടിലെ വിഞ്ചിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ എൻജിനും തകരാറിലായി. ഉടൻ ഫിഷറീസിൻ്റെ പൊന്നാനി കൺ ട്രോൾ റൂമിൽ ബന്ധപ്പെട്ടു. തുടർന്ന് താനൂർ ഹാർബറിലെ റെസ്ക്യൂ ബോട്ടിന് വിവരം നൽകിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലാവസ്ഥ മോശമായിട്ടും ഒമ്പത് മണിക്കൂറിനകം മത്സ്യത്തൊഴിലാളിയെയും ബോട്ടിലെ മറ്റ് തൊഴിലാളികളെയും ബോട്ടും പൊന്നാനി ഹാർബറിൽ എത്തിച്ചു. മത്സ്യത്തൊഴിലാളിയെ പൊന്നാനി ഗവ. ആശുപത്രി യിൽ പ്രവേശിപ്പിച്ചു. റെസ്ക്യൂ ഗാർഡുമാരായ സവാദ്, നൗഷാദ്, സ്രാങ്ക് യൂനിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























