മീന്‍ പിടിക്കാന്‍ പോയ രണ്ടു ആണ്‍കുട്ടികളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു ആണ്‍കുട്ടികളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രദേശത്തെ യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവരുടെ മേഖലയില്‍ മീന്‍ പിടിക്കുന്നതിനെതിരെ ആണ്‍ കുട്ടികള്‍ക്ക് നേരെ യുവാക്കളുടെ സംഘം വധഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപുരിലാണ് സംഭവം. ബന്ധുക്കളായ മഞ്ജാറുല്‍ ഷെയ്ക്കിനെയും തന്‍ജാറുല്‍ ഷെയ്ക്കിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ കനത്തമഴയെ തുടര്‍ന്ന് കൃഷിയിടങ്ങളും ചതുപ്പുപ്രദേശങ്ങളും വെളളത്തിന്റെ അടിയിലാണ്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് മീന്‍ പിടിക്കാന്‍ പോയ കൗമാരക്കാരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

കനത്തമഴയെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങിയ ഹിജാലര്‍ പ്രദേശത്തേക്ക് വെളളിയാഴ്ച രാവിലെയാണ് കുട്ടികള്‍ മീന്‍ പിടിക്കാന്‍ പോയത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെയാണ് തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന നാല് പ്രദേശവാസികളെ കൈകാര്യം ചെയ്തു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് മുന്‍പാണ് ഇവരെ മര്‍ദ്ദിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...