ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം ; പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം പിഴ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത് കോടികൾ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേർ മരിച്ചതോടെയാണ് റസ്റ്റോറന്റുകളിലെയും, മറ്റു ഭക്ഷണ വിൽപ്പനശാലകളിലെയും പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് ഊർജ്ജിതമാക്കിയത്. കണക്കുകൾ പ്രകാരം, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഹോട്ടലുകളിൽ നിന്ന് പിഴ ഇനത്തിൽ കിട്ടിയത് 2.37 കോടി രൂപയാണ്.

കുഴിമന്തി കഴിച്ച് കോട്ടയത്ത് നേഴ്സും, ഷവർമ കഴിച്ച് കോഴിക്കോട് വിദ്യാർത്ഥിനിയും മരിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഷവർമ എന്ന പേരിൽ പരിശോധന വ്യാപകമാക്കിയിരുന്നു. 2022- 23ൽ മാത്രം നടത്തിയ പരിശോധനകളുടെ എണ്ണം 10,500 ആണ്. 2021-22 സാമ്പത്തിക വർഷം 4,800 പരിശോധനകളാണ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിട്ടുള്ളത്. 41.40 ലക്ഷം രൂപ തിരുവനന്തപുരത്ത് നിന്നും പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. അതേസമയം, ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് ഇടുക്കി ജില്ലയിൽ നിന്നാണ്. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 4.09 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യെമെനിൽ 14 സൈനികരെ വധിച്ച് ഹൂതികൾ : ഏറ്റവും സങ്കീർണമായ ആക്രമണം ; തിരിച്ചടിച്ച്...

0
ഏഡൻ : യെമെനിലെ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ സൈന്യത്തിലെ 14 പേർ...

സംഭാവന തട്ടിപ്പിനിടെ അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് 900 കിലോ വെള്ളി ഹൈദരബാദിലേക്ക് അയച്ചു

0
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ സംഭാവന തട്ടിപ്പിന് പിന്നാലെ വൻ തുക...

വീട് കുത്തിത്തുറന്ന് മോഷണം ; ഇലക്ട്രിക് വയറുകളിലെ ചെമ്പ് തിരഞ്ഞുപിടിച്ച് കൊണ്ടുപോയി

0
ചാത്തന്നൂർ : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ്...

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി...