സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിൽ പെറ്റ് ഷോ സംഘടിപ്പിച്ചത്. പെറ്റ് ഷോയുടെ ഭാ​ഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃ​ഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു. അതിനിടയിൽ ഒരു കുട്ടി ആനയുമായാണ് സ്കൂളിലെത്തിയത്. ഇതാണ് വിവാദത്തിന് കാരണമായത്.

ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോ‌ടെ സോഷ്യൽ ഫോറസ്ട്രി വിഭാ​ഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്. അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോ​ഗസ്ഥർ ചോദിച്ചിട്ടുണ്ട്. എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉട‌മകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനം വകുപ്പും പഞ്ചായത്തും മനസ്സ് വെച്ചാൽ കക്കുടുമണ്ണിനെ ഇക്കോടൂറിസം കേന്ദ്രമായി ഉയര്‍ത്താം

0
റാന്നി: കക്കുടുമൺ ഇക്കോടൂറിസം കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. തെന്മല ഇക്കോ...

ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച നവജാത ശിശുവിന് പുതുജീവൻ നൽകി അടൂര്‍ ലൈഫ് ലൈന്‍...

0
അടൂര്‍ : ഗർഭകാലത്തുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ ഒരു നവജാത ശിശുവിന്...

കോന്നിയില്‍ റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും പാമ്പിനെ പിടികൂടി

0
കോന്നി: റോഡരികില്‍ വെച്ചിരുന്ന ബൈക്കില്‍ നിന്നും വനപാലകര്‍ പാമ്പിനെ പിടികൂടി. കോന്നി ആനക്കൂട്...

ഗാന്ധിഭവന്‍ ദേവലോകത്തില്‍ കോന്നിയുടെ ‘അക്ഷരമുത്തശ്ശി’ യെ അനുസ്മരിച്ചു

0
കോന്നി: പി.എൻ. പണിക്കർ നേതൃത്വം നൽകിയ ഗ്രന്ഥശാല പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല...