ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. ‘വിശ്വാസികളെ മതഭ്രാന്തരാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആചാരലംഘനത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായി. ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് വിഐപി പരിഗണന ലഭിച്ചു’, എ ഹേമചന്ദ്രന്‍ വെളിപ്പെടുത്തി. തന്റെ ആത്മകഥയായ ‘നീതി എവിടെ’ എന്ന സര്‍വീസ് സ്റ്റോറിയിലാണ് വെളിപ്പെടുത്തല്‍. ഭക്തരെ നിലയ്ക്കലില്‍ തല്ലിച്ചതച്ച് പോലീസ് യുവതികള്‍ക്ക് പമ്പ വരെ വഴിയൊരുക്കിയെന്നും ഭക്തരെ തടഞ്ഞപ്പോള്‍ പമ്പ വരെ യുവതികളെ എത്തിക്കാന്‍ പോലീസ് ഒത്താശ നല്‍കിയതായും ആത്മകഥയില്‍ ചൂണ്ടിക്കാണിക്കുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘം ഉള്‍പ്പെടെയുള്ള യുവതികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നെന്നും മുന്‍ ഡിജിപി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പോലീസ് സേനയിലും അന്നത്തെ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു. ഹൈക്കോടതി നീരീക്ഷക സമിതിയെ പോലും സുരക്ഷ ഭീതിയോടെയാണ് സര്‍ക്കാര്‍ കണ്ടതെന്നും പുസ്തകത്തില്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗമായിരുന്നു എ ഹേമചന്ദ്രന്‍. പ്രത്യേക താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ആചാര ലംഘനം നടത്തിയതെന്നും ആത്മകഥയില്‍ പറയുന്നു. ‘മനീതി സംഘത്തെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് ഒത്താശ നല്‍കി. പോലീസ് നടത്തിയ ഇടപെടല്‍ സന്നിധാനത്തെ സാഹചര്യം കൂടുതല്‍ വഷളാക്കി.

മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദര്‍ശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു. മലകയറാന്‍ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇതിനോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അത് അപ്പോള്‍ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിക്കുകയും ചെയ്തു. ഭക്തര്‍ക്ക് ഒരുക്കുന്ന സംരക്ഷണത്തില്‍ കൂടുതലൊന്നും മനീതി സംഘത്തിന് നല്‍കേണ്ടന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു മറുപടി. മനീതി സംഘത്തിനായി വന്‍ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാന്‍ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാന്‍ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്.

ഇത് ഭക്തരെ കൂടുതല്‍ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതല്‍ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടത്’. ‘ശബരിമലയില്‍ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് മറിച്ചായതിനാല്‍ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തില്‍ പോലീസിനുണ്ടായത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചത്’,തന്റെ ആത്മകഥയില്‍ ഹേമചന്ദ്രന്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...